14 March 2026

ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംഘപരിവാർ പ്രചാരണം ഏറ്റെടുത്ത് ‘ദി കേരള സ്റ്റോറി’: മുഖ്യമന്ത്രി പിണറായി വിജയൻ

സിനിമയുടെ ട്രെയിലറിൽ, കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങളായി എന്ന കള്ളക്കഥ നാം കാണുന്നു. ഈ കള്ളക്കഥ സംഘപരിവാറിന്റെ നുണ ഫാക്‌ടറിയുടെ ഉൽപന്നമാണ്

ലൗ ജിഹാദ് വിഷയം ഉന്നയിച്ച് കേരളത്തിനെ മതതീവ്രവാദ കേന്ദ്രമായി ഉയർത്തിക്കാട്ടുന്നുവെന്ന സംഘപരിവാർ പ്രചാരണം ഏറ്റെടുക്കുകയാണെന്ന് ‘ദി കേരള സ്റ്റോറി’ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി സിനിമയുടെ ട്രെയിലർ ഒറ്റനോട്ടത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും ലക്ഷ്യമിട്ട് ബോധപൂർവം നിർമ്മിച്ചതാണെന്ന് തോന്നുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

അന്വേഷണ ഏജൻസികളും കോടതികളും എംഎച്ച്‌എയും ലൗ ജിഹാദ് തള്ളിക്കളഞ്ഞിട്ടും കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ മാത്രമായി സിനിമയുടെ മുഖ്യ പ്രമേയമായി ഇത് ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള സംഘപരിവാർ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം ഇത്തരം പ്രചരണ സിനിമകളും അവയിൽ ചിത്രീകരിക്കപ്പെടുന്ന മുസ്ലീം അകൽച്ചയും കാണേണ്ടതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

വർഗീയതയുടെ വിഷവിത്ത് പാകി സംസ്ഥാനത്തെ മതസൗഹാർദം തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയം മറ്റിടങ്ങളിലേത് പോലെ കേരളത്തിൽ പ്രവർത്തിക്കാത്തതിനാൽ വസ്തുതകളോ തെളിവുകളോ പിന്തുണയ്‌ക്കാത്ത വ്യാജകഥകൾ അടിസ്ഥാനമാക്കിയുള്ള സിനിമയിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“സിനിമയുടെ ട്രെയിലറിൽ, കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങളായി എന്ന കള്ളക്കഥ നാം കാണുന്നു. ഈ കള്ളക്കഥ സംഘപരിവാറിന്റെ നുണ ഫാക്‌ടറിയുടെ ഉൽപന്നമാണ്,” മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് വിഭാഗീയത പടർത്താനും ഭിന്നിപ്പുണ്ടാക്കാനും സിനിമയെ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് നുണകളും വർഗീയതയും പ്രചരിപ്പിക്കാനും സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നീക്കങ്ങൾ തള്ളിക്കളയണമെന്നും വ്യാജപ്രചാരണങ്ങളിലൂടെ സമൂഹത്തിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും വിയാൻ മലയാളികളോട് അഭ്യർത്ഥിച്ചു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച കേരളാ സ്റ്റോറി, കേരളത്തിൽ കാണാതായതായി ആരോപിക്കപ്പെടുന്ന “ഏകദേശം 32,000 സ്ത്രീകളുടെ” പിന്നിലെ സംഭവങ്ങളെ “കണ്ടെത്തുക” ആയി ചിത്രീകരിക്കുന്നു. അവർ മതം മാറി, തീവ്രവാദികളായി, ഇന്ത്യയിലും ലോകത്തും തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിക്കപ്പെട്ടുവെന്നും സിനിമ തെറ്റായി അവകാശപ്പെടുന്നു.

Share

More Stories

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

കേസിൽ അനിൽ അംബാനിയുടെ മകനെ എന്തിനാണ് ചോദ്യം ചെയ്യുന്നത്?

0
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 228 കോടി രൂപയുടെ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ മകൻ ജയ് അൻമോൾ അംബാനിയെ വെള്ളിയാഴ്‌ച സിബിഐ ചോദ്യം ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്‌ച വീണ്ടും ചോദ്യം...

Featured

More News