നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയത്തോടെ ദ്രാവിഡ ഭൂപ്രകൃതിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.കര്‍ണാടകയില്‍ പാര്‍ട്ടിയുടെ ശക്തമായ വിജയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഉന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരെ സ്റ്റാലിന്‍ അഭിവാദ്യം ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി അവരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
‘ഇപ്പോൾ ദ്രാവിഡ കുടുംബത്തിന്റെ ഭൂരിഭാഗവും ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. ഇപ്പോഴുള്ള ഇന്ത്യയില്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിന് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം.’ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്റ്റാലിന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രധാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുക, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, വ്യാപകമായ അഴിമതി എന്നിവയെല്ലാം വോട്ടെടുപ്പിനിടെ കര്‍ണാടകക്കാരുടെ മനസ്സില്‍ പ്രതിധ്വനിച്ചു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഉചിതമായ പാഠം പഠിപ്പിച്ച് കന്നഡിഗയുടെ അഭിമാനം ഉയര്‍ത്തി.’ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.



