സുപ്രീം കോടതി വിധി രാഹുൽ ഗാന്ധിക്ക് അനുകൂലമാകുമ്പോൾ

രാഹുൽഗാന്ധി മാപ്പ് പറയാൻ തയാറാവുകയായിരുന്നെങ്കിൽ അല്ലെങ്കിൽ സുപ്രീംകോടതി വിധി പ്രതികൂലമാകുകയായിരുന്നെങ്കിൽ മോദിയെ വിമർശിക്കാൻ, വർഗീയതയ്ക്ക് എതിരെ ശബ്ദമുയർത്താൻ ആരുടേയും നാവുയരാത്ത സ്ഥിതി വിശേഷം ഉണ്ടായേനെ.

| അനു ദേവസ്യ

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് എത്തുമ്പോൾ വിജയിച്ചത് സത്യവും ജനാധിപത്യവും ഇന്ത്യയും തന്നെയാണ്. പ്രതികരിക്കുന്നവരുടെ വായടപ്പിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല എന്ന് തെളിയിക്കുന്ന ഉത്തരവ്. നീതിന്യായവ്യവസ്ഥ പക്ഷാപാതപരമായി മാറിയിട്ടില്ലെന്നതിൻെറ തെളിവ്. ജനാധിപത്യ വിശ്വാസികൾക്ക് എന്നും ആശ്വാസം നൽകുന്ന വിധി.

ഇന്ന് സുപ്രീം കോടതിയിൽ നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്ക്ശേഷം രാഹുൽ ഗാന്ധിക്കെതിരായ രണ്ട് വർഷത്തെ ശിക്ഷാ വിധി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാൻ കഴിയും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെ വർഗീയ ചുവയുള്ള പരാമർശങ്ങൾ ഉയർത്തുന്ന ഇന്ത്യയിൽ രാഹുൽഗാന്ധിക്ക് എതിരെമാത്രം പരാതി ഉയർത്തുകയും കീഴ്കോടതികളിൽ തികച്ചും പക്ഷപാതപരമായ വിധി ഉയരുകയും ചെയ്യുമ്പോൾ വെല്ലുവിളി അത് രാഹുൽഗാന്ധിക്കെതിരെ മാത്രമാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരു പൗരൻെറയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളികൂടിയാണിത്.

മാപ്പ് പറയാൻ ഞാൻ സവർക്കർ അല്ലെന്ന് പറഞ്ഞ നേതാവ്. ഈ വിഷയത്തിലും മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഈ കേസ് എത്തുമ്പോൾ പരിഗണിക്കുക തനിക്ക് എതിരായ കേസ് മാത്രമല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ കുറിച്ചുള്ള കീറിമുറിച്ചുള്ള വലിയ ചർച്ചയ്ക്ക് കൂടി അത് വേദിയാകുമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് എന്തൊക്കെ പറയാം… പറയാൻ പാടില്ല… ഇത്തരം വിഷയങ്ങളിൽ കേസ് എടുക്കുക വഴി എന്തൊക്കെ സംഭവ വികാസങ്ങൾ ആണ് ഉണ്ടാകാൻ ഇടയുള്ളത്… ജനധിപത്യത്തിൻെറ ഭാവിയിൽ ഇതുകൊണ്ട് എന്തൊക്കെ ദോഷങ്ങൾ ഉണ്ടാവാം തുടങ്ങി വിശാലമായ ചർച്ചകൾക്ക് തന്നെയാവും സുപ്രീംകോടതി സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക.

സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ എംപി സ്ഥാനത്ത് നിന്നും അദ്ദേഹം മാറി നിൽക്കേണ്ടി വരും. ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. അന്നിട്ടും മാപ്പ് പറയില്ലെന്ന് ഉറച്ച നിലപാട് പൗരന്റെ അഭിപ്രായ സ്വാതന്ത്രിന് മുകളിൽ ഭരണകൂടം കൂച്ചുവിലങ്ങിടാതിരിക്കാൻ ഒരു സുപ്രീം കോടതി നിരീക്ഷണം അത്യന്താപേക്ഷിതമാണെന്ന അദ്ദേഹത്തിൻെറ ദീർഘ വീക്ഷണമാണ്. ബിജെപി സർക്കാരിനോടുള്ള എതിർപ്പ് ആയി ഇതിനെ കാണാൻ കഴിയില്ല. ഭാവിയിൽ അധികാര മാറ്റം ഉണ്ടായാലും പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ഏകാധിപധികളായി ഭരണാധികാരികൾ മാറാതിരിക്കാൻ ഒരു മുൻകരുതൽ കൂടിയാണിത്.

രാഹുൽഗാന്ധി മാപ്പ് പറയാൻ തയാറാവുകയായിരുന്നെങ്കിൽ അല്ലെങ്കിൽ സുപ്രീംകോടതി വിധി പ്രതികൂലമാകുകയായിരുന്നെങ്കിൽ മോദിയെ വിമർശിക്കാൻ, വർഗീയതയ്ക്ക് എതിരെ ശബ്ദമുയർത്താൻ ആരുടേയും നാവുയരാത്ത സ്ഥിതി വിശേഷം ഉണ്ടായേനെ. ജനാധിപത്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ഥിതിവിശേഷത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്ന വിധിയാണ് ഉണ്ടായിട്ടുള്ളത്. സംഘപരിവാറിന്റെ ഏകാധിപത്യം നീതിന്യായ വ്യവസ്ഥയിൽ പ്രതിഫലിക്കില്ല എന്ന ബോധ്യവും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...