8 March 2026

പറക്കാൻ കഴിയുന്ന ഭീമൻ ദിനോസറുകൾ; ഫോസിൽ കണ്ടെത്തി ഗവേഷകർ

പറക്കുന്ന നട്ടെല്ലുള്ള ആദ്യത്തെ ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.

സ്‌കോട്‌ലന്‍ഡിലെ സ്കൈ എന്ന ദ്വീപ് പ്രദേശത്ത് 166 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പറക്കുന്ന ഭീമൻ ദിനോസറുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാച്ചുറൽ ഹിസ്റ്ററി മ്യുസിയം, യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ, യൂണിവേഴ്സിറ്റി ഓഫ് ലേസസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഫോസിലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ജേർണൽ ഓഫ് വെർടിബ്രേറ്റ് പാലിയന്റോളജിയിൽ ഫെബ്രുവരി അഞ്ചിനാണ് ഗവേഷകർ ഫോസിലിന്റെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത്. 166-168 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ടെറോസോർ വിഭാഗത്തിൽപ്പെടുന്ന ദിനോസര്‍ വംശത്തിന് സിയോപ്ടെറ ഇവാൻസെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പറക്കുന്ന നട്ടെല്ലുള്ള ആദ്യത്തെ ജീവികളായിട്ടാണ് ശാസ്ത്രലോകം ഇവയെ പരിഗണിക്കുന്നത്.

2006 ല്‍ സ്ട്രാതൈർഡ് പെനിൻസുലയിലെ സ്‌കൈ ദ്വീപിലാണ് സിയോപ്ടെറ ഇവാൻസെയുടെ പൂർണ്ണമല്ലാത്ത ഫോസിലുകൾ കണ്ടെത്തുന്നത്. ഫോസിലുകളില്‍ ചിറകിന്റെയും, നട്ടെല്ലിന്റെയും, കാലിന്റെയും ഭാഗങ്ങൾ ഡിജിറ്റൽ സ്കാനിംഗ് കൂടി ചെയ്താണ് കൂടുതൽ പഠനങ്ങൾ നടത്തിയത്. ലഭിച്ച ഭാഗങ്ങൾ വച്ച് ഡിജിറ്റൽ സാങ്കേതിക വിദ്യയുപയോഗിച്ച് മുഴുവൻ ഭാഗങ്ങൾ തയ്യാറാക്കിയ ആദ്യത്തെ ടെറോസോർ വിഭാഗത്തിലുള്ള ദിനോസറായിരിക്കും സിയോപ്ടെറ ഇവാൻസെ. ഗവേഷകർ പറയുന്നതനുസരിച്ച് ചൈനയിലുണ്ടായിരുന്ന ഡാർവിനൊപ്റ്റെറ എന്ന ടെറോസോർ വിഭാഗത്തിൽ നിന്നാണ് ഇവ രൂപപ്പെട്ടത് എന്നാണ് വിലയിരുത്തല്‍.

സ്‌കോട്‌ലന്‍ഡിലെ ഗവേഷണങ്ങള്‍ പ്രകാരം ഡാർവിനോപ്റ്റെറ വിഭാഗത്തിൽപ്പെടുന്ന ദിനോസറുകൾ ഇപ്പോൾ കണക്കാക്കുന്ന സമയത്തേക്കാൾ 25 ദശലക്ഷം വർഷങ്ങൾ അധികം ജീവിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ആദിമ ജുറാസിക് കാലഘട്ടം മുതൽ തന്നെ ഈ ദിനോസറുകളുണ്ടായിരുന്നതായാണ് ഇപ്പോഴത്തെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ദിനോസറുകളിൽ ടെറോസർ വിഭാഗത്തിൽപ്പെടുന്നവ പറക്കാൻ കഴിയുന്നവയാണ്. ഈ വിഭാഗത്തിൽ നിന്ന് പരിണാമം സംഭവിച്ചാണ് പക്ഷികളുണ്ടായത് എന്നും വിശ്വസിക്കപ്പെടുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ടെറോസർ വിഭാഗത്തിന്റെ പരിണാമം കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News