ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘അജയ്: ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ എന്ന സിനിമയുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞു. ഈ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഇപ്പോൾ ചർച്ചയാവുകയാണ് . നിലവിൽ , നിർമ്മാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ വേഷത്തിൽ അനന്ത് ജോഷി അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രവീന്ദ്ര ഗൗതം ആണ്. പരേഷ് റാവൽ യോഗിയുടെ ഗുരു മഹന്തിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രം അടുത്തിടെ സെൻസറിൽ പോയപ്പോൾ, ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചു. സെൻസറിന് ചിത്രത്തിന് സെൻസർ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഇക്കാരണത്താൽ, സംവിധായകനും നിർമ്മാതാക്കളും കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച വാദം ഇന്ന് നടക്കും.
ഹർജി സ്വീകരിക്കുമ്പോൾ, ഹൈക്കോടതി സെൻസർ ബോർഡിനോട് ചില ചോദ്യങ്ങൾ ചോദിച്ചു. കഴിഞ്ഞ എട്ട് വർഷമായി പൊതുസഞ്ചയത്തിലായിരുന്ന ഒരു നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചതെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. എതിർപ്പുകളൊന്നുമില്ലാത്തപ്പോൾ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കോടതി സെൻസർ ബോർഡിനോട് ഉത്തരവിട്ടു .
പുസ്തകത്തിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ എന്തിനാണ് സിനിമയ്ക്ക് എതിർപ്പുകൾ ഉണ്ടായതെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് സെൻസർ ബോർഡിന് നോട്ടീസ് അയയ്ക്കുകയും വിശദീകരണം തേടുകയും ചെയ്തു.



