7 March 2026

പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല

വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

| പി കെ സുരേഷ്‌കുമാർ

ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയെടുക്കുക എന്നത് ഭൂരിഭാഗം രക്ഷിതാക്കളെ സംബന്ധിച്ചും ഒരുപാട് ടെൻഷനുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്.. വിവാഹ ആഭരണങ്ങൾ മുതൽ വിവാഹ സദ്യ / ഭഷണ ചെലവുകൾ എല്ലാം ലക്ഷങ്ങൾ വരും … നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എങ്കിലും വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ഒഴികെ സ്ത്രീധനം ഇപ്പോഴും ഉണ്ട്. മധ്യകേരളത്തേക്കാൾ തെക്കൻ കേരളത്തിലാണ് സ്ത്രീധനം ഏറ്റവും കൂടുതൽ ഉള്ളത്.

വിവാഹത്തിന് അനുബന്ധിച്ചുള്ള ഭക്ഷണം മഹാ ഭൂരിപക്ഷം പേരും കാറ്ററിങ്ങ് സർവീസുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.. വരുന്ന അതിഥികളുടെ എണ്ണം ഏകദേശം കണക്കുകൂട്ടി കാറ്ററിംഗ് സർവീസ്കാർക്ക് സദ്യയാണെങ്കിൽ ഒരിലയ്ക്ക് ഇത്ര , മറ്റു ഭക്ഷണമാണ് എങ്കിൽ ഒരു പ്ലേറ്റിന് ഇത്ര എന്ന റേറ്റ് പറഞ്ഞാണ് കരാർ കൊടുക്കുന്നത്.റേറ്റ് പറഞ്ഞുറപ്പിച്ച് ചെയ്യുന്നതായതുകൊണ്ട് സദ്യ / ഭക്ഷണം വിളമ്പി കഴിയുന്നതു വരെ എല്ലാവർക്കും ഒരേ രീതിയിൽ സെർവ് ചെയ്യാൻ വേണ്ടി ചില ഐറ്റങ്ങൾ ഒന്നിൽ കൂടുതൽ തവണ വിളമ്പാറില്ല.

മിക്കവാറും ഇടങ്ങളിൽ സദ്യയ്ക്ക് ആദ്യം പപ്പടം വിളമ്പിയാൽ രണ്ടാമത് കൊടുക്കാറില്ല. കാരണം അങ്ങിനെ ചെയ്താൽ അവസാനമാകുമ്പോഴേക്കും പപ്പടം തീർന്നു പോയിട്ടുണ്ടാകും. വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.

വധുവിന്റെ വീട്ടുകാർ നടത്തുന്ന വിവാഹ സൽക്കാരങ്ങളിൽ വരന്റെ കൂട്ടർ എന്ന് പറഞ്ഞ് ചില പ്രത്യേക അവകാശ- അധികാരങ്ങളോടെ അലമ്പുണ്ടാക്കുന്നത് തീർത്തും മര്യാദ കേടാണ്. ആരെങ്കിലും ഏതെങ്കിലും അവനൊക്കെ കള്ള് മൂത്ത് കാണിച്ചു കൂട്ടുന്ന തല്ലുകൊള്ളിത്തരത്തിന് ഒടുക്കം ഇരയാകുക വധുവാണ്. വളരെ പ്രതീക്ഷയോടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പെൺകുട്ടിയ്ക്ക് കുറെക്കാലമെങ്കിലും കുത്തുവാക്കുകളും പരിഹാസങ്ങളും പല കോണുകളിൽ നിന്നും കേൾക്കേണ്ടിവരും.

കടവും കടപ്പാടുകളുമൊക്കെയായി ഒരു പെൺകുട്ടിയുടെ വിവാഹം കഴിപ്പിച്ചയക്കുന്നവരെ അപമാനിതരാക്കുന്ന ഇത്തരം പരിപാടികളോട് യോജിപ്പില്ല. പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. ഇത്തരം ആഭാസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം

Share

More Stories

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

Featured

More News