11 March 2026

പാകിസ്ഥാനിൽ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ലഷ്‌കര്‍-ഇ-തൊയ്ബ

പ്രളയ ദുരിതാശ്വാസ ഫണ്ടിനായി ആഗോള അഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നതില്‍ നിന്ന് അന്താരാഷ്ട്ര എന്‍ജിഒകളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നു.

പാകിസ്ഥാനില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയ ദുരിതാശ്വാസ ഫണ്ടിനായി ആഗോള അഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നതില്‍ നിന്ന് അന്താരാഷ്ട്ര എന്‍ജിഒകളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നു.

ഈ അവസരം കൂടി മുതലെടുത്താണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ രക്ഷാപ്രവര്‍ത്തനം. പാക്കിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ് എന്നിവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ലഷ്‌കര്‍-ഇ-തൊയ്ബ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിലൂടെ പ്രദേശങ്ങളില്‍ സംഘടനയെ കുറെക്കൂടി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ താഹ സിദ്ദിഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രളയ ബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെ അടക്കം തങ്ങളുടെ ഭാഗമാക്കുകയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ ലക്ഷ്യമെന്നും താഹ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തല്‍ഹ സയീദാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകര സംഘടനയെ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതല്‍ക്കെ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പ്രവര്‍ത്തിക്കുന്ന ഹാഫിസ് അബ്ദുര്‍ റഹൂഫ്, നദീം അവാന്‍ എന്നീ ഭീകരന്മാരും പ്രളയബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.


തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലഷ്‌കര്‍-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്ഥാനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News