ത്രിപുരയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി വിപിഎം കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയേക്കും. രണ്ട് പതിറ്റാണ്ടിലേറെയായി സിപിഎമ്മായിരുന്നു ത്രിപുര ഭരിച്ചിരുന്നത്. 2018ൽ മാണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള പാർട്ടി പരാജയപ്പെട്ട് ബിജെപി അധികാരത്തിലേറുകയായിരുന്നു.
2023 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വടക്കുകിഴക്കൻ കോട്ട ഒരിക്കൽക്കൂടി തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ന്യൂഡൽഹിയിൽ നടക്കുകയാണ്.
വിഷയം സിപിഎം സംസ്ഥാന ഘടകവും അടുത്ത മാസം അഗർത്തലയിൽ യോഗം ചെയ്യും.ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ തങ്ങളുടെ സംഖ്യ പരമാവധി ഉയർത്താൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചേക്കുമെന്ന് സി.പി.എമ്മിലെ ഉന്നത വൃത്തങ്ങൾ പറയുന്നു . കോൺഗ്രസ് നേതൃത്വവുമായി ഈ സഖ്യം സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു.



