പകകൊണ്ട് ചുവന്നൊരു ചരിത്രം; പൊന്നിയിൻ സെൽവൻ – 2 റിവ്യൂ

അവസാന നിമിഷം തരുന്ന ഇമോഷണൽ ബ്രേക്ക്ഡൗൺസ്, അഭിനേതാക്കൾ നൽകുന്ന ഗംഭീര പ്രകടനം എല്ലാം എടുത്തു പറയേണ്ടതാണ്. ഓരോ കഥാപാത്രവും ഓരോ നോവലോ സിനിമയോ ആയി മാറിയെക്കാവുന്ന സൃഷ്ട്ടി. പൊന്നിയിൻ സെൽവൻ രാജരാജ ചോഴൻ ആയ യാത്ര അറിയേണ്ടതാണ്.

| ശ്യാം സോർബ

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോളസാമ്രാജ്യത്തിന് മേല്‍ പ്രത്യക്ഷപ്പെട്ട ഒരു വാല്‍നക്ഷത്രം ലോകത്ത് ഏറ്റവുമധികം കാലം ഭരണം നടത്തിയ ഒരു രാജവംശത്തിന്‍റെ സിംഹാസനത്തിന് മേല്‍ കരിനിഴല്‍ വിഴ്ത്തുന്നിടത്ത് തുടങ്ങുന്നു തമിഴ് സാഹിത്യത്തിലെ അനശ്വര രചന കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ. ചരിത്രവും മിത്തും ഭ്രമകല്പനയും ഒത്തു ചേർന്ന അതിഗംഭീര നോവൽ.

കൽക്കിയുടെ നോവലിനോട് നീതിപുലർത്തി ഒരു ക്ലാസ്സിക്‌ സൃഷ്ട്ടി ആയി തന്നെ ഇന്ത്യൻ സിനിമയിലെ മാസ്റ്റർ സംവിധായകൻ മണിരത്നം വെള്ളിത്തിരയിൽ എത്തിച്ചു. 2022 സെപ്റ്റംബർ 30 ന് തിയേറ്ററുകൾ കീഴടക്കിയ പൊന്നിയിൻ സെൽവൻ 1 ന് ശേഷം ഇതാ പൊന്നിയിൻ സെൽവൻ 2 തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. പക, പ്രതികാരം, അധികാരമോഹം,പ്രണയം,പ്രണയനൈരാശ്യം, വഞ്ചന ഇങ്ങനെ മനുഷ്യ വികാരങ്ങളുടെ വേലിയേറ്റങ്ങളും ചോള സാമ്രാജ്യത്തിന്റെ കഥയും സിനിമയായി അവതരിക്കപ്പെടുന്നു.

കോടികൾ മുതൽമുടക്കിൽ, വലിയ താരനിരയുമായി പൊന്നിയിൻ സെൽവൻ 2.
ദൃശ്യമികവ് കൊണ്ടും അഭിനയതികവ് കൊണ്ടും സാങ്കേതിക മികവ് കൊണ്ടും മുന്നിട്ട് നിന്നപ്പോഴും കൽക്കി കൃഷ്ണമൂർത്തിയുടെ രചനയോട് നീതി പുലർത്തിയാണ് പൊന്നിയിൻ സെൽവൻ 1 മികച്ചു നിന്നത്. പൊന്നിയിൻ സെൽവൻ 1 പോലെ തന്നെ സാങ്കേതിക മികവ് കൊണ്ടും അവതരണം കൊണ്ടും ഒന്നാം ഭാഗത്തോട് ഒപ്പം നിൽക്കാൻ രണ്ടാം ഭാഗത്തിനും സാധിച്ചു എന്ന് തന്നെ പറയാം. രവി വർമ്മന്റെ ചായാഗ്രഹണവും മനോഹര ഫ്രെയിമുകളും ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും ഓരോ രംഗങ്ങളിലും മികവ് പുലർത്തി എ ആർ റഹ്മാൻ സംഗീതവും.

ആദ്യപകുതിയിലെ കരുനീക്കങ്ങളും രണ്ടാം പകുതിയിലെ വികാരനിർഭരമായ രംഗങ്ങളും യുദ്ധ സംഘടന രംഗങ്ങളും ചേരുമ്പോൾ മണിരത്നം എന്ന ക്രാഫ്റ്റ് മാസ്റ്റർ സംവിധായകന്റെ പേരിൽ ഒരു പൊൻതൂവൽ കൂടെ ചാർത്തപ്പെടുന്നു. ആദ്യപകുതിയിൽ ഒരൽപ്പം നിഴലിൽ ചാർത്തപ്പെട്ടവർ അടക്കിവാണ രണ്ടാം ഭാഗം എന്ന് കൂടെ ചേർത്ത് വായിക്കാം പൊന്നിയിൻസെൽവൻ 2.

രണ്ടാം ഭാഗം പ്രാഥമികമായി ഒരു വൈകാരിക നാടകമാണ്. അതായത്, ഓരോ കഥാപാത്രവും ഒരു കമാനത്തിലൂടെ കടന്നുപോകുന്നു. അവരെ കഠിനമായ സാഹചര്യങ്ങൾക്ക് വിധേയമാക്കുകയോ മറികടക്കുകയോ ചെയ്യുന്നു. ഇതേ കാരണത്താൽ രസകരമായ ഘടകം കുറവാണ്. വിക്രം തന്റെ ഭാഗം അനായാസമായി അവതരിപ്പിക്കുകയും പ്രണയത്തിൽ വഞ്ചിക്കപ്പെട്ടതായി തോന്നുന്ന ഒരു കിരീടാവകാശിയുടെ വേദനയും വേദനയും അനായാസമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാം ഭാഗത്തിൽ എല്ലാ അഭിനേതാക്കൾക്കിടയിലും ഐശ്വര്യ റായിക്കാണ് കൂടുതൽ പ്രാധാന്യമുള്ള വേഷം. ഐശ്വര്യ ഇതിൽ ധാർമ്മിക പ്രതിസന്ധിയെ നന്നായി അറിയിക്കുകയും ഒരു ഡ്യുവൽ റോൾ ചെയ്യുകയും ചെയ്യുന്നു.- ഒരു വൃദ്ധയുടെ ഭാഗം. ഏറ്റവുമധികം കാത്തിരിക്കുന്ന വിക്രമും ഐശ്വര്യ റായിയും ഏറ്റുമുട്ടുന്ന രംഗങ്ങൾ എല്ലാ പിരിമുറുക്കവും വേവലാതിയും നിലനിർത്തി ഭംഗിയായി അവതരിപ്പിച്ചു.

എന്നാൽ കാർത്തിയുടെ കഥാപാത്രം ആദ്യ ഭാഗത്തിലെ പോലെ രസകരമല്ല. അദ്ദേഹത്തിന്റെ റോളിൽ കൂടുതൽ നാടകീയതയുണ്ട്. കൂടാതെ അദ്ദേഹം തന്റെ ശൈലിയിൽ അഭിനയത്തിലെ ക്ലിനിക്കൽ നടപടിക്രമങ്ങളിലേക്ക് പോകുന്നു. രണ്ട് വൈകാരിക മുഹൂർത്തങ്ങളിൽ ജയം രവി തന്റെ കഥാപാത്രത്തെ ഉയർത്തിക്കാട്ടുന്നു. അവസാനമായി, തൃഷ നല്ലവളാണ്- എന്നാൽ താരതമ്യേന ആദ്യ ഔട്ടിംഗിലെ പോലെ വലിയ നിമിഷങ്ങൾ ഇല്ല.

അവസാന നിമിഷം തരുന്ന ഇമോഷണൽ ബ്രേക്ക്ഡൗൺസ്, അഭിനേതാക്കൾ നൽകുന്ന ഗംഭീര പ്രകടനം എല്ലാം എടുത്തു പറയേണ്ടതാണ്. ഓരോ കഥാപാത്രവും ഓരോ നോവലോ സിനിമയോ ആയി മാറിയെക്കാവുന്ന സൃഷ്ട്ടി. പൊന്നിയിൻ സെൽവൻ രാജരാജ ചോഴൻ ആയ യാത്ര അറിയേണ്ടതാണ്. കൽക്കി കൃഷ്ണമൂർത്തി എന്ന ഇതിഹാസ സാഹിത്യകാരൻ – നമിക്കുന്നു നിങ്ങളിൽ പിറവി കൊണ്ട പൊന്നിയിൻ സെൽവൻ എന്ന മനോഹര രചനയ്ക്ക് മുന്നിൽ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...