സിനിമകള്‍ക്കെതിരെ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഡീഗ്രേഡിംഗ് പ്രവണതയെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മുട്ടി. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഉണ്ടായത്.
മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്റം പ്രൊമോഷുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് എന്നത് പുതിയതല്ലെന്നും പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. അതേസമയം, തിയറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ഈ മാസം മൂന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ഭീഷ്മ പര്‍വ്വത്തെക്കുറിച്ചും, ഈ ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച മൈക്കിള്‍ എന്ന കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുകയുണ്ടായി. അമല്‍ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന ആദ്യ സിനിമയായിരുന്ന ബിഗ് ബിയില്‍ താന്‍ അവതരിപ്പിച്ച ബിലാലില്‍ നിന്നും മൈക്കിളിനെ വ്യത്യസ്തനാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി പറഞ്ഞു.



