...
Home Entertainments ത്രില്ലറിലേക്കും സൈക്കോ മാനറിസത്തിലേക്കും ഒരേസമയം സഞ്ചരിക്കുന്ന റോഷാക്ക്

ത്രില്ലറിലേക്കും സൈക്കോ മാനറിസത്തിലേക്കും ഒരേസമയം സഞ്ചരിക്കുന്ന റോഷാക്ക്

നായകൻ വില്ലനെ തല്ലി തോൽപ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയിൽ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

409

| ശരത് കണ്ണൻ

പേരിന്റെ കൗതുകവും പോസ്റ്ററിലെ പുതുമയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യമായി ശ്രദ്ധിക്കാൻ ഇടയാക്കിയത് അതോടൊപ്പം കെട്ട്യോളാണ് എന്റെ മാലാഖ എന്ന മികച്ച ചിത്രം അണിയിച്ചൊരുക്കിയ നിസാം ബഷീന്റെ രണ്ടാം ചിത്രവും , കൂടെ മമ്മൂട്ടിയും മേൽ സൂചിപ്പിച്ച എല്ലാ ഘടങ്ങളും ഒത്തുചേർന്നപ്പോൾ തന്നെ ആദ്യ ദിനം തന്നെ റോഷാക്ക് കാണാൻ തീരുമാനിച്ചു.

ഒരു ത്രില്ലർ സിനിമ കാണാൻ പോകുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് തുടക്കം മുതൽ മെല്ലെ ഇരുത്തി കഥപറഞ്ഞ് അവസാനമാവുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കണ്ണിമവെട്ടാതെ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളായിട്ടാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ റോഷാക്കിലേക്ക് കടക്കുമ്പോൾ അവയിൽ നിന്നെല്ലാം വെതിചലിച്ച് മലയാള സിനിമക്ക് സുപരിചിതമല്ലാത്ത ഒരു മേക്കിങ്ങ് ശൈലി പലയിടത്തും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാവുന്നത് അവതരണത്തിലും , Background music ലും സംഭാഷണ ശൈലിയിലുമാണ്.

കുത്തിനിറച്ച ഒത്തിരി സംഭാഷണങ്ങളേതുമില്ലാതെ വിഷ്യൽസും , Music , Editing നും പ്രാധാന്യം നൽകിയാണ് 2.30 മണിക്കൂർ ദൈർഘ്യമുളള ചിത്രത്തിന്റെ സഞ്ചാരം. മികവ് പുലർത്തിയ ഘടകങ്ങളായി അവയെല്ലാം പരിഗണിക്കുമ്പോഴും അഭിനയ പ്രകടനങ്ങളെ മാത്രം മാറ്റി നിർത്താൻ കഴിയുന്നില്ല .നായകനും പ്രതിനായകനും ഏറെ മുകളിലായി ബിന്ദു പണിക്കരുടെ കഥാപാത്രം നിലനിൽക്കുന്നത് തിരക്കഥയുടെ കെട്ടുറപ്പിനെ ശക്തമാകുന്നു.

മികവിനെ കുറിച്ച് വാചാലാമാവുമ്പോഴും സിനിമയുടെ ആദ്യ ഭാഗത്തിൽ Past നേയും present നേയും തമ്മിൽ connect ചെയ്യുന്ന കുറച്ച്നേരം ആസ്വാദകരിൽ അവതമ്മിലുള്ള ബദ്ധം മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് ചെറിയൊരു കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലായി കാണുന്ന ഒരു കാഴ്ചകളിലൊന്നാണ് ഡയലോഗുകൾക്ക് മുകളിലേക്ക് Background music കയറി നിൽക്കുക എന്നത് അത്തരം ഒരു പ്രശ്നം മൂന്ന് , നാല് സീനുകളിൽ ഇവിടേയും കണ്ടിരുന്നു.

ത്രില്ലർ സിനിമകൾ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകനും Interval മുൻപുതന്നെ ചിത്രത്തിന്റെ ഇനിയുളള ഒഴുക്ക് മുൻകൂട്ടി കാണാൻ സാധിക്കുമെങ്കിലും അത്തരം ഉൾകാഴ്ച്ചക്കൊന്നും ഇടം കൊടുക്കാതെ ചില കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സഞ്ചരിച്ച് ഒരേ സമയം ത്രില്ലറിലേക്കും ചിലയിടങ്ങളിൽ സൈക്കോ മാനറിസത്തിലേക്കും കടന്ന് ചിത്രം അവസാനിക്കുന്നു.

നായകൻ വില്ലനെ തല്ലി തോൽപ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയിൽ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിഭംഗീരമാരമായി ഒരു ചലച്ചിത്രാനുഭവമാണ് റോഷാക്ക് എന്ന് അവകാശപ്പെടാൻ കഴിയിലെങ്കിൽ കൂടിയും മടുപ്പില്ലാത്ത നല്ലൊരു ത്രില്ലർ കാഴ്ചക്കുള്ള ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്.

പ്രായം മനുഷ്യനെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ തന്റെ പരിമിതകളെ മനസ്സിലാക്കി വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്ക് മികച്ചൊരു കൈയ്യടി അർഹിക്കുന്നുണ്ട്. ആദ്യദിനത്തിലെ ഷോകളുടെ എണ്ണമോ Box-office collection മാത്രമായി ഒതുക്കാനും, വിലയിരുത്താനും കഴിയുന്നതലല്ലോ ഓരോ സിനിമയും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.