ജമ്മു കശ്മീരിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.യുഎസ്‌ജിഎസ് അനുസരിച്ച്, ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ 40 കിലോമീറ്റർ അകലെ, 187 കിലോമീറ്റർ താഴ്ചയിലാണ്. പ്രഭവകേന്ദ്രം ഹിന്ദുകുഷ് മേഖലയാണ്.
ജമ്മു, രജോരി, പൂഞ്ച്, കത്വ, ശ്രീനഗർ തുടങ്ങിയ ജില്ലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടർന്ന് കശ്മീരിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് കാണാമായിരുന്നു
ജമ്മു കശ്മീരിലെ ചില പ്രദേശങ്ങളിൽ ടെലികോം, വൈദ്യുതി തടസ്സങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, കിംവദന്തികളിൽ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം, ഡൽഹി-എൻസിആർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.



