9 March 2026

വോട്ടിന് കോഴ ; അഴിമതിക്ക് പാർലമെന്ററി പരിരക്ഷ ഇല്ല

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി.

പണം ഉപയോഗിച്ച് ജനാധിപത്യത്തിൽ ഏതുതരത്തിലുള്ള ഇടപെടൽ നടത്താമെന്ന തരത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം കൂപ്പുകുത്തുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ സുപ്രധാന വിധി പ്രസ്താവനയുമായി രാജ്യത്തെ പരമോന്നത കോടതി. കോഴ വാങ്ങിയ ജനപ്രതിനിധികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടന ബഞ്ചിന്റെ ആണ് വിധി. 1998 ലെ നരസിംഹറാവു കേസിലെ വിധി കോടതി റദ്ദാക്കി.

അഴിമതിക്ക് പാർലമെന്ററി പരിരക്ഷയില്ലെന്ന് പറഞ്ഞ കോടതി വോട്ടിന് കോഴ വാങ്ങി വിചാരണ നേരിടുന്ന എംപിമാർക്കും എംഎൽഎമാർക്കും യാതൊരുവിധ ഇളവും ഇല്ലെന്നും വ്യക്തമാക്കി. വിചാരണയിൽ നിന്ന് സംരക്ഷണമില്ല. പണം വാങ്ങി വോട്ട് ചെയ്യുന്നവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം. അവർ വിചാരണ നേരിടുകയും വേണം. ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പാര്‍ലമെന്ററി അവകാശങ്ങള്‍ എന്താണെന്ന് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബോധ്യമുണ്ടാകണം. നിയമനിര്‍മ്മാണ സഭയുടെ കൂട്ടായ അവകാശത്തിന്റെ ഭാഗമാണ് പാര്‍ലമെന്ററി അവകാശങ്ങളുടെ ഭാഗമായ സംരക്ഷണം. ഭയരഹിതമായ അന്തരീക്ഷം ഉറപ്പു നല്‍കുന്നതും നിയമ നിര്‍മ്മാണ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പാര്‍ലമെന്ററി അധികാരങ്ങളും അവകാശങ്ങളും സുരക്ഷിതത്വവും. 1998ലെ നരസിംഹറാവു കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയനുസരിച്ച് വോട്ടിനും പ്രസംഗത്തിനും പാര്‍ലമെന്ററി അവകാശങ്ങളുടെ സുരക്ഷിതത്വം ലഭിക്കും. ആക്ഷേപമുയര്‍ന്നാലും അന്വേഷണമോ വിചാരണയോ ജനപ്രതിനിധിക്ക് എതിരെ നടത്താനാവില്ലെന്നായിരുന്നു അഞ്ചംഗ ബെഞ്ചിന്റെ വിധി. ഈ വിധി പൊതു താല്‍പര്യത്തിനും ജനപ്രതിനിധികളുടെ പൊതുജീവിതത്തിലെ സത്യസന്ധത, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയ്ക്ക് എതിരാണെന്ന് വിശാലബെഞ്ച് നിരീക്ഷിച്ചു.

1998ലെ പിവി നരസിംഹറാവു കേസിലെ പിഴവ് തിരുത്തുന്നുവെന്നും വിധി നിലനില്‍ക്കുന്നതല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2012ലെ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പ്രശ്‌നം ഉന്നയിച്ച് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സിത സോറന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. പിവി നരസിംഹറാവു കേസിലെ വിധി ചോദ്യം ചെയ്ത് 2019ല്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴംഗ ബെഞ്ച് രണ്ട് ദിവസമാണ് വാദം കേട്ടത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News