കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം സംഘടനാപരം മാത്രമല്ല, അത് പ്രത്യയശാസ്ത്രപരം കൂടിയാണ്

ഇടതുപക്ഷ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള ചരിത്രബന്ധവുമില്ലാത്ത, പാർട്ടിയിലെ പുത്തൻ വർഗത്തിന്റെ ഇത്തരം ഹുങ്കാരങ്ങളാണ് സ്വന്തം ജീർണ്ണത തിരിച്ചറിയാകാനാകാത്ത വിധത്തിൽ അതിനെ തകർക്കുന്നത്.

| പ്രമോദ് പുഴങ്കര

“ഇന്നീ പാർടി ലോകത്തെങ്ങും ശോഭിച്ചീടാൻ കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ” എന്നൊക്കെ പാടിയ ആ തിരുവാതിരകളി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടി സംഘടനയിലെ അംഗങ്ങൾക്കും ഇടതുപക്ഷ പൊതുസമൂഹത്തിനും ഏതാണ്ട് അവസാനത്തെ ജാഗ്രതാ സൂചനയാണ്. ഇതിലേറെയൊന്നും തരാൻ ചരിത്രത്തിനു ശേഷി കാണില്ല. അത്തരമൊരു സ്തുതിപാടലിനെ സാധ്യമാക്കിയ സംഘടനയെയാണ് കഴിഞ്ഞ എത്രയോ നാളുകളായി ഉണ്ടാക്കിയെടുത്തത് എന്നത് അതിനിശിതമായി സ്വയം വിമർശനത്തോടെ പരിശോധിച്ചിക്കാനുള്ള ത്രാണി പോലും ദുർബലമാണ് എന്നാണവസ്ഥ.

ഒരു സന്ദർഭത്തെ, ഒരു പ്രശ്നത്തെ, ഒരു വ്യക്തിയെ കമ്മ്യൂണിസ്റ്റ് സംഘടന അതിന്റെ മാർക്സിയൻ രീതിയിൽ പരിശോധിക്കുക അതിനെ സാധ്യമാക്കിയ ഭൗതിക, ചരിത്ര സാഹചര്യങ്ങൾ എന്താണ് എന്നുവെച്ചു കൂടിയാണ്. അതായത് തിരുവാതിരയിലെ പാട്ടല്ല, അത്തരത്തിലൊരു അളിഞ്ഞ നേതൃപൂജയുടെ തലത്തിലേക്ക് സംഘടനയെ എത്തിച്ച അധികാര ഘടനയാണ് പ്രശ്‌നം. അഞ്ഞൂറിലേറെ സ്ത്രീകൾ, വിവിധ ബ്രാഞ്ചുകൾ, ലോക്കൽ കമ്മറ്റികൾ, ഏരിയ കമ്മറ്റികൾ, ജില്ലാ കമ്മറ്റി ഇത്രയൊക്കെ അദ്ധ്വാനിച്ചാണ് ആ തിരുവാതിരയിലെത്തിയത്. എന്നിട്ടും ഇതെന്തൊരു വൃത്തികേടാണ് എന്ന് അതിലൊരാൾക്കും തോന്നാത്ത വിധത്തിൽ കടന്നലുകളായി രൂപാന്തരപ്പെട്ട പാർട്ടി സംഘടനയുടെ രോഗം ചെറുതല്ല.

ദൃശ്യങ്ങളിൽ കാണുന്നതുപോലെ ഒരു പോളിറ്റ് ബ്യൂറോ അംഗം ആ പാട്ടിനു താളം പിടിക്കുന്നു; ഏത് പാട്ടിനു, പിണറായി വിജയൻ മറ്റേ കാരണഭൂതൻ എന്ന പാട്ടിന്. ഭൂമി പിളർന്നു താഴേക്ക് പോകാൻ ആഗ്രഹിക്കുന്ന അവസ്ഥയാണ് വാസ്തവത്തിൽ.

പാർട്ടിക്കുണ്ടാകുന്ന ഏതൊരു ജീർണ്ണതയെയും അതിന്റെ നേട്ടമായി ആഘോഷിക്കാൻ സന്നദ്ധരായ ഒരു കൂട്ടം ധനിക സ്വപ്നങ്ങളുടെ വ്യാപാരികൾ ഇതിനെയും ന്യായീകരിച്ചേക്കാം. ഇടതുപക്ഷ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള ചരിത്രബന്ധവുമില്ലാത്ത, പാർട്ടിയിലെ പുത്തൻ വർഗത്തിന്റെ ഇത്തരം ഹുങ്കാരങ്ങളാണ് സ്വന്തം ജീർണ്ണത തിരിച്ചറിയാകാനാകാത്ത വിധത്തിൽ അതിനെ തകർക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം സംഘടനാപരം മാത്രമല്ല, അത് പ്രത്യയശാസ്ത്രപരം കൂടിയാണ്. പ്രത്യയശാസ്ത്രപരമായി ധനിക വർഗത്തിന്റെ കേളീലീലകളിലാടുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിനോട് ഇതല്ല പാർടി എന്ന് പറയേണ്ടത് സംഘടനാ അച്ചടക്കത്തിന്റെ അപ്പുറത്താണെങ്കിൽ അത് പക്ഷെ കമ്മ്യൂണിസ്റ്റ് സഖാവിന്റെ പ്രത്യയശാസ്ത്രപരമായ അച്ചടക്കത്തിന്റെ ഭാഗമാണ്.
സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ചിതയുടെ ചൂടില്ലായിരുന്നെങ്കിൽ ഇന്നിപ്പോൾ തിരുവാതിരയുടെ വിമോചനശേഷിയെക്കുറിച്ചുള്ള ന്യായവാദങ്ങളുമായി കടന്നലുകൾ ഇരമ്പിയേനെ.

എ കെ ജിയെയോ ഇ എം എസിനെയോ സി എച്ച് കണാരനെയോ പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര ശില്പികളെക്കുറിച്ച് അന്നൊന്നും ഇത്തരത്തിൽ സ്തുതി പാടേണ്ടതില്ല എന്ന് സഖാക്കൾക്ക് തോന്നിയ കമ്മ്യൂണിസ്റ്റ് ബോധം ഇന്നിപ്പോൾ പിണറായി വിജയനെക്കുറിച്ച് പാടണമെന്ന് തോന്നിച്ചത് ഒരു പിഴവല്ല. അത് നിർമ്മിക്കപ്പെട്ട ബോധമാണ്. അത് താനേ ഉണ്ടായതല്ല.

സോവിയറ്റ് യൂണിയൻ എന്ന ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കും, ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും പിരിച്ചുവിട്ടത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് ശേഷിപ്പിച്ചിട്ടുള്ളതുപോലെ ചരിത്രപാഠങ്ങൾ മാറ്റാർക്കുമില്ല.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...