ശ്രീലങ്കയുടെ തെക്കൻ പ്രവിശ്യയിലെ സ്കൂളുകളുടെ ഉപയോഗത്തിനായി ഇന്ത്യ ശനിയാഴ്ച ഡിജിറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്തു. ശനിയാഴ്ച തെക്കൻ ജില്ലയായ ഗാലെയിൽ നടന്ന ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെയും ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും പങ്കെടുത്തു.
“ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് അയൽരാജ്യമായ ഇന്ത്യ നൽകുന്ന പിന്തുണയെ ഞങ്ങൾ ആഴത്തിൽ അഭിനന്ദിക്കുന്നു. ശ്രീലങ്കയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാമ്പസ് സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താൽപര്യം പ്രകടിപ്പിച്ചു, അത് ഏറെ പ്രശംസനീയമാണ്. കൂടാതെ, ഇന്ത്യയുമായുള്ള ഊർജ്ജ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ വിജയകരമായി പുരോഗമിക്കുകയാണ്,” വിക്രമസിംഗെ പറഞ്ഞു.
“ഇന്ത്യ ഗവൺമെൻ്റിൻ്റെ ഈ ഉദ്യമത്തിൽ അവരുടെ പിന്തുണക്ക് ഞങ്ങൾ ആഴമായി അഭിനന്ദിക്കുന്നു.” – പ്രാദേശിക പാർലമെൻ്റേറിയൻ, ആരോഗ്യ-വ്യവസായ മന്ത്രി ഡോ രമേഷ് പതിരണ പറഞ്ഞു
“ഇന്ത്യയുടെ അയൽരാജ്യമെന്ന നിലയിൽ ഞങ്ങൾ ശ്രീലങ്കയ്ക്ക് സ്ഥിരമായി പിന്തുണ നൽകുന്നു. നമ്മുടെ വിദേശനയത്തിൽ ശ്രീലങ്കയ്ക്ക് നിർണായക സ്ഥാനമുണ്ട്. ശ്രീലങ്കയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിജ്ഞാന പിന്തുണയും നൽകാനുള്ള പ്രതിജ്ഞാബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു. “- ശ്രീലങ്കയിലെ ഇന്ത്യൻ പ്രതിനിധി സന്തോഷ് ഝാ പറഞ്ഞു.