7 March 2026

ബിസിനസ് ലക്ഷ്യങ്ങൾ മാറുന്നു; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്‌

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്.

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വൈവിധ്യവത്കരണം, ഓഹരി, ഉൾക്കൊള്ളൽ (ഡിഇഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് ഇന്റേണല്‍ ടീമിനെ പിരിച്ചുവിട്ടതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ നടപടി.

അതേസമയം, ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന പിരിച്ചുവിടലിനെതിരെ കമ്പനിക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കമ്പനിയില്‍ കറുത്ത വംശജരും ആഫ്രിക്കന്‍- അമേരിക്കന്‍ ജീവനക്കാരുടെ എണ്ണം 2025ഓടെ ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള വൈവിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയെ 2020ലെ നിലപാടില്‍നിന്നു തികച്ചു വ്യത്യസ്തമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ തീരുമാനം.

ആയിരക്കണക്കിനു ജീവനക്കാരെ ഇ-മെയിൽ വഴിയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് തൊഴിലാളികൾ ഉയർത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ വൈവിധ്യവും ഉള്‍ക്കൊള്ളലിന്റെ പ്രതിബദ്ധതയും മാറ്റമില്ലാതെ തുടരുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ജെഫ്ഫ് ജോണ്‍സ് പറഞ്ഞു.

”വൈവിധ്യത്തിലും ഉള്‍പ്പെടുത്തലിലുമുള്ള ഞങ്ങളുടെ ശ്രദ്ധ മാറ്റമില്ലാത്തതാണ്. ഞങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളില്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്തത്തിന് മുന്‍ഗണന നല്‍കി ഈ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ, സൂം, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളും തങ്ങളുടെ വൈവിധ്യപരിപാടികള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെക് മേഖലയിൽ കൂട്ടപ്പിരിച്ചു വിടൽ ഒരു പ്രവണതയായി മാറിയിരിക്കുകയാണ്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News