9 March 2026

കൊൽക്കത്തയിലെ ഛത്ര സമാജ് വിദ്യാർത്ഥി സംഘടനയുടെ ‘നബന്ന അഭിജൻ’ മാർച്ചിൽ സംഘർഷം

നിയമ വിരുദ്ധമാണെന്ന് ഭരണകൂടം പറഞ്ഞെങ്കിലും കനത്ത പോലീസ് വിന്യാസത്തോടെ കോട്ടയായി മാറിയ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കാണ്‌ പ്രതിഷേധം നടന്നത്

ആർജി കാർ മെഡിക്കൽ കോളേജിലെയും ആശുപത്രിയിലെയും ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ വലിച്ചെറിഞ്ഞു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.

ബലാത്സംഗ- കൊലപാതക കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി വളർന്നുവന്ന പുതിയ വിദ്യാർത്ഥി സംഘടനയാണ് പശ്ചിമബംഗ ഛത്ര സമാജ്. ചൊവ്വാഴ്‌ച കൊൽക്കത്തയിൽ ‘നബന്ന അഭിജൻ’ റാലി സങ്കർഷത്തിൽ കലാശിച്ചു. സമരക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിപാടി നിയമ വിരുദ്ധമാണെന്ന് ഭരണകൂടം പറഞ്ഞെങ്കിലും കനത്ത പോലീസ് വിന്യാസത്തോടെ കോട്ടയായി മാറിയ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കാണ്‌ പ്രതിഷേധം നടന്നത്.

പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയ്ക്ക് ചുറ്റും കനത്ത സുരക്ഷാ സംവിധാനങ്ങൾ. 6,000-ത്തിലധികം പോലീസുകാരെ കൊൽക്കത്തയിലുടനീളം വിന്യസിച്ചിരുന്നു. ത്രിതല സുരക്ഷാ സജ്ജീകരണത്തിൽ 19 നിർണായക പോയിൻ്റുകളിൽ ബാരിക്കേഡുകൾ, നിരീക്ഷണത്തിനായി ഡ്രോണുകൾ, റോബോകോപ്പുകൾ, ഹെവി റേഡിയോ ഫ്ലയിംഗ് സ്ക്വാഡുകൾ (എച്ച്ആർഎഫ്എസ്), റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആർഎഎഫ്), ക്വിക്ക് റിയാക്ഷൻ ടീമുകൾ (ക്യുആർടികൾ) എന്നിവയുമുണ്ട്.

രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥി ഗ്രൂപ്പാണ് പശ്ചിമബംഗ ഛത്ര സമാജ്. രബീന്ദ്ര ഭാരതി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർഥി പ്രബീർ ദാസ്, കല്യാണി സർവകലാശാലയിലെ ശുഭങ്കർ ഹൽദർ, രബീന്ദ്ര മുക്ത സർവകലാശാലയിലെ സയൻ ലാഹിരി എന്നിവർ ചേർന്നാണ് റാലി സംഘടിപ്പിക്കുന്നത്.

ബലാത്സംഗ- കൊലപാതക കേസ് സർക്കാർ കൈകാര്യം ചെയ്‌ത രീതി മുഖ്യമന്ത്രി “കഴിവില്ലാത്തവർ” ആണെന്ന് തെളിയിച്ചതായി വിദ്യാർത്ഥി പ്രതിഷേധക്കാരിൽ ഒരാളായ സയൻ ലാഹിരി പറഞ്ഞു.

“ഞങ്ങൾക്ക് മൂന്ന് ആവശ്യങ്ങൾ ഉണ്ട്- അഭയയ്ക്ക് നീതി, കുറ്റവാളിക്ക് വധശിക്ഷ, മമതാ ബാനർജിയുടെ രാജി, കാരണം അവർ ആരോഗ്യമന്ത്രി മാത്രമല്ല, സംസ്ഥാന പോലീസും കൈകാര്യം ചെയ്യുന്നു,” -ലാഹിരി മാധ്യമങ്ങളോട് പറഞ്ഞു.

31കാരനായ ട്രെയിനി ഡോക്ടർക്ക് നീതി തേടി പ്രക്ഷോഭം നയിക്കുന്ന ജൂനിയർ ഡോക്ടർമാർ ‘മാർച്ച് ടു നബന്ന’ അല്ലെങ്കിൽ ‘നബന്ന അഭിജൻ’ റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നത് രസകരമാണ്. പകരം, സെൻട്രൽ കൊൽക്കത്തയിൽ ബുധനാഴ്‌ച പ്രത്യേക റാലിക്ക് അവർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.

റാലിയിൽ നിന്ന് വിട്ടുനിൽക്കാനും ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ആർഎസ്എസ് പിന്തുണയുള്ള സംഘടനയാണ് റാലി സംഘടിപ്പിക്കുന്നതെന്നും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും റാലിയിൽ പങ്കെടുക്കില്ലെന്ന് സിപിഐഎം യുവനേതാവ് മിനാക്ഷി മുഖർജി പറഞ്ഞിരുന്നു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News