...
Home News National ഇന്ത്യ സൈബർ ആക്രമണങ്ങളുടെ കേന്ദ്രമാകുമോ?; 2033ഓടെ കേസുകളുടെ എണ്ണം ലക്ഷം കോടിയിൽ കൂടുമെന്ന് റിപ്പോർട്ട്

ഇന്ത്യ സൈബർ ആക്രമണങ്ങളുടെ കേന്ദ്രമാകുമോ?; 2033ഓടെ കേസുകളുടെ എണ്ണം ലക്ഷം കോടിയിൽ കൂടുമെന്ന് റിപ്പോർട്ട്

സർക്കാരിതര സംഘടനയായ പ്രഹാർ തയ്യാറാക്കിയ റിപ്പോർട്ടിൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി

229

സാങ്കേതിക വിദ്യയുടെ വൻ വളർച്ച കൈവരിക്കുന്ന ഇന്ത്യ വൻ സൈബർ ആക്രമണങ്ങളുടെ കേന്ദ്രമാകുമെന്ന മുന്നറിയിപ്പാണ് പുതിയ പഠനങ്ങൾ നൽകുന്നത്. 2033ഓടെ രാജ്യത്തെ സൈബർ ആക്രമണങ്ങളുടെ എണ്ണം ലക്ഷം കോടിയിലധികമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2047 വരെയുള്ള രണ്ടാമത്തെ ദശകത്തിൽ ഇത് 17 ലക്ഷം കോടിയിലേയ്ക്ക് ഉയരുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

സർക്കാരിതര സംഘടനയായ പ്രഹാർ തയ്യാറാക്കിയ റിപ്പോർട്ടിൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. എയിംസ്, വിവിധ വിമാനകമ്പനികൾ എന്നിവ നേരിട്ട സൈബർ ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തെ വൻ വളർച്ചയും അതിനെ ചൊല്ലിയുണ്ടാകുന്ന ഭീഷണിയും പഠനം മുന്നറിയിപ്പായി പ്രസ്താവിക്കുന്നു.

2023ൽ മാത്രം രാജ്യത്ത് 79 ദശലക്ഷം സൈബർ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022നെ അപേക്ഷിച്ച് 15% വർധനയുണ്ടായി. 2024ൽ ഇത്തരം സംഭവങ്ങൾ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024ലെ ആദ്യ പാദത്തിൽ മാത്രം 46% അധിക കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷത്തിൻ്റെ ആദ്യ നാല് മാസങ്ങളിൽ തന്നെ 1750 കോടി രൂപയാണ് സൈബർ കുറ്റകൃത്യങ്ങളിലൂടെ നഷ്ടമായത്; 7.4 ലക്ഷം പരാതികളും ഇതിനകം ലഭിച്ചിട്ടുണ്ട്.

ആഗോള തലത്തിലും സമാനമായ വർധനയാണ് 2024ലെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ സൈബർ ആക്രമണങ്ങളുടെ എണ്ണം 76% വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.