| എസ് സുമോൾ

പ്രകൃതിയെ തൊട്ടറിഞ്ഞ് കാടും മേടും കാട്ടരുവികളും താണ്ടിയുളള ഒരു യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരവും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ ഇടമാണ് അച്ചന്‍കോവില്‍ വനം. ഈ വനത്തിലൂടെയുളള യാത്ര പ്രകൃതിരമണീയത കൊണ്ടു നമ്മെ ആകര്‍ഷിക്കുന്നതാണെങ്കിലും കേരളത്തിലെ തന്നെ സുന്ദരവും അപകടം നിറഞ്ഞതുമായ പാതയാണിത്.

കാടിനെ അറിയാനും അനുഭവിക്കാനും ഇഷ്ടമുളള സഞ്ചാര പാതയായ അച്ചന്‍കോവില്‍ വനപാത പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്നു. പശ്ചിമഘട്ട വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരാന്‍ വനത്തിന് നടുവിലൂടെ സഞ്ചാര യോഗ്യമായ രണ്ട് റോഡുകളുണ്ട്. കേരളത്തിലെ പുനലൂരില്‍ നിന്നാണ് അച്ചന്‍കോവിലിലേക്ക് ഈ റോഡ് തുറക്കുന്നത്.

പുനലൂര്‍ നഗരത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറായി 45 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍കോവിലില്‍ എത്തിച്ചേരാം. പത്തനംതിട്ട കോന്നി വഴി നേരെ അച്ചന്‍കോവില്‍ വനത്തിലേക്കു പോകാന്‍കഴിയും കൂടാതെ തമിഴ്‌നാട്ടില്‍ നിന്ന് ചെങ്കോട്ടവഴിയും എത്തിച്ചേരാവുന്നതാണ്. അച്ചന്‍കോവിലില്‍ നിന്ന് ചെങ്കോട്ടയിലേക്ക് നീളുന്ന ഈ പാത, പുനലൂര്‍-ചെങ്കോട്ട പാതയ്ക്കു സമാന്തരമായാണ് പോകുന്നത്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനന പാതയിലൂടെയുള്ള യാത്ര. പോകുന്ന വഴിക്ക് അച്ചന്‍കോവില്‍ ആറും മറുവശം വന്യമൃഗങ്ങള്‍ വാഴുന്ന കാടുമാണ്.

അച്ചന്‍ കോവിലാറിനെക്കുറിച്ച് പറയുകയാണെങ്കില്‍ കേരളത്തിലേ ഏറെ പ്രശസ്തമായ നദികളില്‍ ഒന്നാണ് . അച്ചന്‍കോവില്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ നദിക്ക് ഈ പേര് ലഭിച്ചത്. പുണ്യനദിയായ പമ്പയുടെ ഒരു പോക്ഷക നദിയാണ് അച്ചന്‍കോവിലാറ്. പശുക്കിടാമേട്, രാമക്കല്‍തേരി , ഋഷിമല എന്നിവിടങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകള്‍ യോജിച്ചാണ് അച്ചന്‍കോവിലാറിന് രൂപം നല്‍കുന്നത്. ഇവിടെയാണ് വന്യമൃഗങ്ങള്‍ വെളളം കുടിക്കാനായി ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ നമുക്ക് കാടിനുളളില്‍ വാഹനങ്ങള്‍ നിര്‍ത്തുവാനോ പുറത്തിറങ്ങാനോ പാടില്ല. ഇത് അവഗണിച്ച് ഇറങ്ങുന്നവരും ഉണ്ട്.

പോകുന്ന വഴിക്ക് ഒറ്റക്കോ കൂട്ടമായോ ആനകളേ കാണാം. മയിലിന്റെയും മാനിന്റെയും കൂട്ടങ്ങളുണ്ടാകും. പുലിയും കടുവയും ഒക്കെ ഉണ്ട് ഈ വനത്തില്‍. അതുകൊണ്ടുതന്ന പോകും വഴിക്ക് മുന്നറിയിപ്പ് ബോര്‍ഡുകളും കാണാം. മഴക്കാലം മാറിയാല്‍ പാതനിറയെ പൂമ്പാറ്റയും തുമ്പിയുമുണ്ടാകും. ഒരു വശത്ത് തേക്ക് പ്ലാന്റേഷന്‍ മറുവശത്ത് കാടും ആണ് യാത്രയില്‍. കാട്ടുപോത്തും വിഷപ്പാമ്പുകളും വിവിധയിനം പക്ഷികളും എന്നുവേണ്ട എല്ലാ ഇനം ജീവജാലങ്ങളും ഇവിടെ നമുക്ക് കാണാം. യാത്രയില്‍ കാടിനും മലകള്‍ക്കും കുളിര്‍മ്മയേകിക്കൊണ്ട് കാട്ടരുവികളും വെളളച്ചാട്ടങ്ങളും ഒക്കെ ഒഴുകുന്നുണ്ട്.

കാടു കടക്കും മുന്നേയാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. റോഡില്‍ നിന്നും 400 മീറ്റര്‍ വനത്തിന് ഉള്ളിലായി ഏതു വരണ്ട കാലാവസ്ഥയിലും സമൃദ്ധമായി വെള്ളമുണ്ട്. അച്ചന്‍കോവില്‍ ഭാഗത്ത് കൂടുതലും ഇലപൊഴിയും കാടുകളാണ് ഉളളത്. കോന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് ഈ വനമേഖല. വനത്തിലൂടെ യാത്രചെയ്യുന്ന വഴിക്കാണ് പ്രധാന വനക്ഷേത്രങ്ങളിലൊന്നായ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തെ രക്ഷിക്കാന്‍ പരശുരാമന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. പ്രകൃതി സൗന്ദര്യം തളംകെട്ടി നില്‍ക്കുന്ന ഇവിടം,ആരാധനാലയം എന്നതിലുപരി പ്രകൃതി സ്‌നേഹികള്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്. ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് പരമ്പരാഗത തമിഴ് സംസ്‌കാരവുമായി ബന്ധമുണ്ട്,അതുകൊണ്ടുതന്നെ തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്.

കേരളത്തില്‍ രഥോത്സവം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുകൂടിയാണ് അച്ഛന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം. മലയാളികളേക്കാള്‍ തമിഴരാണ് ഈ ക്ഷേത്രത്തില്‍ കൂടുതലായി എത്താറുള്ളത്. പാമ്പ് കടിയേറ്റവര്‍ക്ക് മരുന്നായി ഇവിടുത്തെ തീര്‍ത്ഥമാണ് നല്‍കുന്നത്. പത്‌നിയോടൊപ്പം നില്‍ക്കുന്ന ശാസ്താവിന്റെ പ്രതിഷ്ടയാണ് ഇവിടെയുള്ളത്.

ചെങ്കോട്ടയില്‍ നിന്ന് വരുന്ന ശബരിമല തീര്‍ഥാടര്‍ക്ക് കിലോമീറ്ററുകള്‍ ലാഭിച്ച് കോന്നിവഴി പമ്പയില്‍ എത്താന്‍ ഉപകരിക്കുന്നതാണ് പാത. കാനന പാതയിലുടനീളം ധാരാളം കാല്‍നട അയ്യപ്പ ഭക്തരേ നമുക്ക് കാണാന്‍ കഴിയും. അവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികളും വൃദ്ധന്മാരും ഒക്കെയുണ്ട്. കല്ലും മുളളും താണ്ടിവേണം അയ്യനേക്കാണാന്‍ ഈ വനത്തിലൂടെ സഞ്ചരിക്കാന്‍. പോകും വഴി ഇടത്താവളങ്ങൾ പലടത്തും കാണാം. പൊതുവേ ആള്‍ത്താമസം തീരെ ഇല്ല. ഫോറസ്റ്റ് ഓഫീസുകളും തേക്കിന്‍ കൂപ്പും വൈദ്യുതി കമ്പികെട്ടി വേലിതിരിച്ചിരിക്കുന്ന കൃഷിയിടങ്ങളും പോകവേ കാണാം.

അയ്യപ്പക്ഷേത്രം വരെയുളള പാത മോശാവസ്ഥയിലാണുളളത്. മറ്റുവാഹനങ്ങളെ അപേക്ഷിച്ച് ഇരുചക്രവാഹന സവാരിയായിരിക്കും നമുക്ക് കാടിനെ അറിഞ്ഞ് യാത്ര ചെയ്യാന്‍ കൂടുതല്‍ ഉന്മേഷം പകരുന്നത്. കുരങ്ങന്മാരുടെ ശല്ല്യവും ഒട്ടും കുറവല്ല. കാനന പാതയിലുടനീളം തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വലിയ വലിയ വൃക്ഷങ്ങളും ചെറിയ സസ്യങ്ങളാലും ചൂരല്‍പ്പടര്‍പ്പുകാളാലും ഒക്കെ എന്തുഭംഗിയാണ്. പോകുന്ന വഴിക്കുളള മറ്റൊരു പ്രധാന ക്ഷേത്രമാണ് .ഊരാളി അപ്പൂപ്പന്‍ കാവ്..
പര്‍വതദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന ഊരാളി അപ്പൂപ്പനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കല്ലേലിയില്‍ അച്ചന്‍കോവില്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ഊരാളി അപ്പൂപ്പന്‍ കാവ്.

ആദ്യകാല ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഈ ക്ഷേത്രം സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നടക്കുന്ന പരമ്പരാഗത താന്ത്രിക നടപടിക്രമങ്ങളില്‍ നിന്നും പൂജകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് . ‘ഊരാളി അപ്പൂപ്പന്‍’ അല്ലെങ്കില്‍ ‘കല്ലേലി അപ്പൂപ്പന്‍’, ‘ഊരാളി അമ്മൂമ്മ’ എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍.

അപ്പൂപ്പനെ 999 മലദൈവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ അമ്മയായി അമ്മൂമ്മയെ ആരാധിക്കുന്നു .പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചന്‍കോവിലിലേക്ക് ഒരു യാത്ര ചെയ്താല്‍ അത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും. മാത്രമല്ല പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കർണാടകയിൽ ട്രക്കിങ്ങിന് ഇനി കടുപ്പമേറിയ നിയമങ്ങൾ; ഗൈഡും ഓൺലൈൻ രജിസ്ട്രേഷനും നിർബന്ധം

സാഹസിക മലകയറ്റത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർണാടക വനംവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) പ്രഖ്യാപിച്ചു. ട്രക്കിങ് കേന്ദ്രങ്ങളിൽ ആളുകളെ കാണാതാവുന്നതും അപകടങ്ങൾ സംഭവിക്കുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അടുത്തിടെ കുടകിലെ തടിയൻഡമോൾ മലമുകളിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് രാത്രിയും രണ്ട് പകലും കാട്ടിൽ ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ രക്ഷപ്പെടുത്തിയ...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...