മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ടുകൾ

ആർഎസ്എസ് തലവൻ്റെ നാഗ്‌പൂരിലെ ഈ പ്രസംഗം ഇപ്പോൾ രാജ്യത്തെ വിവാദ സംഭവങ്ങളിൽ കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്

ഗ്യാൻവാപി മസ്‌ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. 2022 ജൂൺ മാസം ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിൽ ആയിരുന്നു. ആർഎസ്എസ് തലവൻ പറഞ്ഞത് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് എതിരല്ല എന്നായിരുന്നു. “മുസ്ലീങ്ങളുടെ മുൻഗാമികൾ ഹിന്ദുക്കളായിരുന്നു. ഇന്ത്യയിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് ഹിന്ദുക്കളുടെ സ്വത്വം ഇല്ലാതാക്കാൻ ആണെന്ന് പലരും കരുതി,” -മോഹൻ ഭഗവത് പറഞ്ഞു

“തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനസ്ഥാപിക്കണമെന്ന് പലരും ഇന്ന് ആവശ്യപ്പെടുന്നു. ഓരോ ദിവസവും പുതിയ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കരുത്. സംഘർഷം രൂക്ഷമാക്കുന്നത് എന്തിനാണ്? ഗ്യാൻവാപിയിൽ ഹിന്ദു വിശ്വാസം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എന്തിനാണ് ഓരോ പള്ളിയിലും ശിവലിംഗം തേടി പോകുന്നത്?,” -ഭഗവത് പറഞ്ഞു.

ആർഎസ്എസ് തലവൻ്റെ നാഗ്‌പൂരിലെ ഈ പ്രസംഗം ഇപ്പോൾ രാജ്യത്തെ വിവാദ സംഭവങ്ങളിൽ കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. സംഭലിലെ ഷാഹി ജമാ മസ്‌ജിദിലും അജ്‌മീറിലെ അജ്‌മീർ ശരീഫ് ദർഗയിലും ഹിന്ദു വിഭാഗം ഉന്നയിച്ച അവകാശവാദത്തിൽ സംഘപരിവാർ ഇതുവരെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിൽ തകർക്കപ്പെട്ടു എന്ന ആർഎസ്എസ് വാദത്തോട് ചേർന്ന് നിൽക്കുന്നതാണെങ്കിലും സംഭലിലും അജ്‌മീറിലും സംഘപരിവാർ മൗനം തുടരുകയാണ്.

ഇത്തരത്തിൽ ഒരുപാട് അധികം മുസ്ലിം ആരാധനാലയങ്ങൾക്ക് മുകളിൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് കാശി, മധുര എന്നിവിടങ്ങളിൽ ക്ഷേത്ര നിർമ്മാണം എന്ന ആവശ്യത്തെ ദുർബലപ്പെടുത്തുമെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ പ്രതികരണത്തിൽ ഒരു ആർഎസ്എസ് ലീഡർ പറഞ്ഞത് തങ്ങളുടെ മൂന്നാവശ്യങ്ങൾ രാമക്ഷേത്രം, കാശി, മധുര എന്നിവയാണ് എന്നാണ്.

എന്നാൽ, രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നായി ഇത്തരം ആവശ്യങ്ങൾ ഉയരുന്നത് തങ്ങളുടെ യഥാർത്ഥ ആവശ്യത്തെ ദുർബലപ്പെടുത്തുമെന്നും ആർഎസ്എസ് നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. വിഷയത്തിൽ പേര് വെളിപ്പെടുത്തി പ്രതികരിക്കാൻ ഒരു ആർഎസ്എസ് നേതാവും തയ്യാറാകുന്നില്ല എന്ന കാര്യവും റിപ്പോർട്ടിലുണ്ട്.

ഇനി ആർഎസ്എസ് തലവൻ്റെ പ്രസംഗത്തിലേക്ക് തിരികെ വന്നാൽ വളരെ പ്രസക്തമായ ചില വാദങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. “പള്ളികൾക്ക് അകത്തു നടക്കുന്നതും പ്രാർത്ഥനയാണ്. അത് പുറത്തുനിന്നു വരുന്നു എന്നുള്ളത് ശരിയാണ്. എന്നാൽ മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരല്ല. അവർ ആ കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അവർ ആ വിശ്വാസം തുടരുന്നത് തീർത്തും സ്വീകാര്യവുമാണ്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ ആർഎസ്എസ് എതിർക്കുന്നുമില്ല” -മോഹൻ ഭഗവത് പറഞ്ഞു.

എന്നാൽ ആർഎസ്എസ് തലവൻ്റെ നിലപാട് സംഘപരിവാറിൽ കാര്യമായി അനുകൂലിക്കപ്പെട്ടില്ല. മധ്യപ്രദേശിലെ ധറിൽ കമൽ മൗല പള്ളിയും ദില്ലിയിലെ കുത്തബ് മിനാറും ആഗ്രയിലെ താജ്‌മഹലും ഹിന്ദു ആരാധനാലയങ്ങൾ ആയിരുന്നു എന്ന വാദം ശക്തിപ്പെടുകയാണ് ചെയ്‌തത്. ഹിന്ദു സമൂഹം ഇന്ത്യയിൽ നേരിട്ട ചരിത്രപരമായ അനീതി തിരുത്തപ്പെടേണ്ടതാണ് എന്ന നിലപാട് ആർഎസ്എസ് കേഡറുകളിൽ നിലനിന്നതാണ് മോഹൻ ഭഗത്തിൻ്റെ നിലപാട് സ്വീകരിക്കപ്പെടാതെ പോകാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ മത വൈകാരികത ശക്തമായി ഉന്നയിക്കപ്പെട്ടത് ജാർഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു.

സംഭലിലും അജ്‌മീറിലും കോടതി വ്യവഹാരം എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് വിലയിരുത്തിയ ശേഷം അതിൽ നിലപാട് പറയാം എന്ന നിലയിലാണ് ആർഎസ്എസ് ഇപ്പോഴുള്ളത്. സംഭലിൽ വിചാരണ കോടതി നടപടികൾ നിർത്തിവെച്ച സുപ്രീംകോടതി സർവ്വേ റിപ്പോർട്ട് സീൽഡ് കവറിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഒപ്പം മസ്‌ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി അനുവാദം നൽകി.

മധുര ഈദ്ഗാഹ് പള്ളി, ഗ്യാൻവാപി പള്ളി എന്നിവയാണ് ആർഎസ്എസിൻ്റെ പ്രഥമ പരിഗണനയിലുള്ളത്. അയോദ്ധ്യാ വിവാദം കത്തി നിൽക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ പല പള്ളികളുമായി ബന്ധപ്പെട്ടു സമാനമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും അതൊന്നും ആർഎസ്എസിൻ്റെ പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വാദങ്ങളെ ആർഎസ്എസ് തീർത്തും തള്ളുന്നുമില്ല. മറ്റൊരു പ്രധാനപ്പെട്ട ആർഎസ്എസ് നേതാവിൻ്റെതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്ന വാദം, “ഓരോന്നിലും വിഷയാധിഷ്ഠിത നിലപാട് സ്വീകരിക്കും” -എന്നാണ്.

“ഇവയിൽ യഥാർത്ഥ ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഗണിച്ചേ മതിയാകൂ. രാജ്യത്തെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ശരിയായ കാഴ്‌ചപ്പാടിൽ വേണം അതിൽ നിലപാടെടുക്കാൻ. അതിനെല്ലാം മുകളിൽ ഇവിടെ വഖഫ് വിഷയം ഉണ്ട്. രാജ്യത്ത് ഇഷ്‌ടമുള്ള സ്വത്തിൽ അവകാശവാദം ഉന്നയിക്കാനാവുന്ന സാഹചര്യമാണ്. സംഭലിൽ ആദ്യം വേണ്ടത് സമാധാനമാണ്. അവിടുത്തെ തർക്ക വിഷയം പിന്നീട് പരിഗണിക്കാം,”-ആർഎസ്എസ് നേതാവ് പറയുന്നു.

ആർഎസ്എസിന് രാജ്യത്തെ ഹിന്ദു സമൂഹത്തിന് മുകളിൽ നിയന്ത്രണമില്ലെന്നും മോഹൻ ഭഗവത്തിൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ചില വ്യക്തികൾ ക്ഷിപ്ര രാഷ്ട്രീയ നേട്ടത്തിനും ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി ഇത്തരം വാദങ്ങൾ ഉന്നയിക്കുകയാണെന്ന് നിലപാട് ആർഎസ്എസിൽ ചില നേതാക്കൾക്കുണ്ട്.

കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതിനാൽ പലരും സംഘപരിവാറായി ചമഞ്ഞ് ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ആർഎസ്എസിന് ഇത്തരം ഹ്രസ്വകാല ലക്ഷ്യങ്ങളില്ലെന്നും സംഘം അച്ചടക്കമുള്ള സംഘടനയാണെന്നും ഇവർ പറയുന്നുണ്ട്. രാമക്ഷേത്ര വാദം ഉന്നയിച്ചത് ഹിന്ദു സമൂഹത്തിൻ്റെ ആത്മാഭിമാനം ഉയർത്താനും അവർക്ക് ആത്മവിശ്വാസമേകാനും ആണെന്ന് മറ്റൊരു ആർഎസ്എസ് നേതാവ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

Photo/Source: TheIndianExpress, 24NewsMalayalam

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...