ഇഡി 16 വിദേശ രാജ്യങ്ങളിലെ 16,000 കോടിയുടെ ആസ്‌തികള്‍ കണ്ടുകെട്ടി

ലളിത് മോദി, നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 30-ലധികം കേസുകളിലാണ് നടപടി

വിദേശ രാജ്യങ്ങളിലെ അനധികൃത സ്വത്തുക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). 16 രാജ്യങ്ങളിലെ 16,000 കോടി രൂപയുടെ ആസ്‌തികള്‍ ഇഡി കണ്ടുകെട്ടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോദി, നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരുള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 30-ലധികം കേസുകളിലാണ് നടപടി. ഈ അനധികൃത സ്വത്തുവകകള്‍ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്‌തിരിക്കുകയാണ് ഇഡി.

യുഎസ്, യുകെ, യുഎഇ, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ശ്രീലങ്ക, ചൈന, ഹോങ്കോംഗ്, മൗറീഷ്യസ്, ബെര്‍മുഡ, ആര്‍ക്കിപെലാഗിക് കോമോറോസ്, യുകെയുടെ അധികാര പരിധിയില്‍ വരുന്ന ദ്വീപായ ഐല്‍ ഓഫ് മാന്‍ എന്നീ രാജ്യങ്ങളിലെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്.

‘‘കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം (Proceeds of Crime) ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുള്ള കേസുകളില്‍ അവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ ഉള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഇഡിക്ക് അധികാരമുണ്ട്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ഒമ്പതാം അധ്യായത്തില്‍ ഈ രാജ്യങ്ങളില്‍ നിന്ന് സഹായം തേടുന്നതിനുള്ള അനുമതിയും നല്‍കുന്നുണ്ട്,’’ ഒരു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്‌തു. പ്രസ്‌തുത വിദേശ രാജ്യത്തെ കോടതിയിലേക്ക് ഇന്ത്യയിലെ കോടതികള്‍ വഴി ഒരു ലെറ്റര്‍ റോഗേറ്ററി(അഭ്യര്‍ത്ഥ കത്ത്) അയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റെര്‍ലിംഗ് ബയോടെക് ലിമിറ്റഡ് ബാങ്ക് വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട യുഎസ്, യുകെ, കോമോറോസ് എന്നിവടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 9778 കോടി രൂപയുടെ(ജംഗമ ആസ്‌തികള്‍ 2,538 കോടി രൂപ) മൂല്യമുള്ള സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയ സ്വത്തുക്കളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. യുഎസ്, യുകെ, യുഎഇ, നൈജീരിയ, മൗറീഷ്യസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, പനാമ, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 250 ഷെല്‍ കമ്പനികളും 100ലധികം ഓഫ്‌ഷോര്‍ ഷെല്‍ കമ്പനികളും ഉപയോഗിച്ച് ഫണ്ട് വഴിതിരിച്ച് വിടാനും കള്ളപ്പണം വെളുപ്പിക്കാനും പ്രതികള്‍ ഉപയോഗിച്ചിട്ടുണ്ട്.

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പേറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) കേസില്‍ ഓസ്‌ട്രേലിയ, യുഎസ്, യുഎഇ എന്നിവടങ്ങളില്‍ നിന്നായി ഏകദേശം 1246 കോടി രൂപയുടെ സ്വത്തുകളാണ് ഇഡി കണ്ടുകെട്ടിയത്. 34615 കോടി രൂപയുടെ തട്ടിപ്പ് ഉള്‍പ്പെടുന്നതാണ് ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് കേസ്. സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസാണിത്. ഡിഎച്ച്എഫ്എല്ലിൻ്റെ മുന്‍ സിഎംഡി കപില്‍ വാധവാന്‍, ഡയറക്ടര്‍ ധീരജ് വാധവാനും ഈ കേസില്‍ പ്രതികളാണ്.

13,578 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ യുഎസ്, യുകെ, യുഎഇ, ഹോങ്കോംഗ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നാണ് 915 കോടിയിലധികം രൂപയുടെ (ജംഗമ ആസ്‌തികള്‍: 530.50 കോടി രൂപ) ആസ്‌തികളും ഇഡി കണ്ടുകെട്ടി. വ്യവസായി ആയിരുന്ന നീരവ് മോദിയാണ് ഈ കേസിലെ പ്രതി. വ്യാജ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് ഉപയോഗിച്ച് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ബാങ്കുകളെ വഞ്ചിച്ചുവെന്നാണ് കേസ്. മെഹുല്‍ ചോക്‌സിയുടെ യുഎസ്, യുഎഇ, ജപ്പാന്‍ എ്ന്നിവടങ്ങളിലുള്ള ആസ്‌തികളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യുപിസിസിഎല്‍) പ്രൊവിഡന്റ് ഫണ്ട് അഴിമതി കേസുമായി ബന്ധപ്പെട്ട് യുകെയില്‍ നിന്നുള്ള 578 കോടി രൂപയുടെ ജംഗമ ആസ്‌തികളും ഇഡി കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ജെറ്റ് എയര്‍വേസ് (ഇന്ത്യ) ലിമിറ്റഡിൻ്റെ ബാങ്ക് വായ്‌പാ കേസില്‍ അതിൻ്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുള്‍പ്പെട്ട കേസില്‍ 503 കോടി രൂപ വിലമതിക്കുന്ന ലണ്ടനിലെയും ദുബായിലെയും ആസ്‌തികളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

പിഎസിഎല്‍ ലിമിറ്റഡ് കേസില്‍ നിയമ വിരുദ്ധമായ നിക്ഷേപ പദ്ധതികള്‍ വഴിയായി പ്രതി 18 വര്‍ഷത്തിനിടെ 49,000 കോടി രൂപ സമാഹരിച്ചതായി കണ്ടെത്തി. ഏകദേശം 5.8 കോടി നിക്ഷേപകരില്‍ നിന്നാണ് ഇത്രയധികം തുക സമാഹരിച്ചത്. ഈ തുക ഷെല്‍ കമ്പനികളിലേക്ക് മാറ്റുകയും പിന്‍വലിക്കുകയും ദുബായ് ആസ്ഥാനമായുള്ള കമ്പനികളിലേക്ക് ഹവാല ഇടപാട് വഴി തിരിച്ച് വിടുകയും ചെയ്‌തു. ഈ കേസില്‍ 462 കോടി രൂപയുടെ സ്വത്തുക്കള്‍ (436 കോടി) ഇഡി കണ്ടുകെട്ടി.

ഡോക്കിപേ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ലിങ്ക്യുന്‍ ടെക്‌നോളജി ലിമിറ്റഡും ചേര്‍ന്ന് നടത്തിയ ‘ഓണ്‍ലൈന്‍ ഗെയിമിംഗ് തട്ടിപ്പ്’ കേസില്‍ സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഏകദേശം 445.24 കോടി വിലമതിക്കുന്ന ജംഗമ ആസ്‌തികള്‍ ഇ‍ഡി മരവിപ്പിച്ചു. ചൈനീസ് ഉടമസ്ഥതയിലുള്ള ഈ കമ്പനികള്‍ അന്താരാഷ്ട്ര ഹവാല ഇടപാടിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതായും ആരോപിക്കപ്പെടുന്നു.

3871.71 കോടി വിലമതിക്കുന്ന ആര്‍ഇഐ അഗ്രോ ബാങ്ക് തട്ടിപ്പ് കേസില്‍ യുഎഇയിലും ഐല്‍ ഓഫ് മാനിലും ഏകദേശം 231 കോടി വിലമതിക്കുന്ന ജംഗമ ആസ്‌തികള്‍ കണ്ടുകെട്ടി. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് 224.08 കോടിയുടെ ആസ്‌തികളും കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു. മോസര്‍ ബെയര്‍ ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട രണ്ട് ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും യുഎഇയിലുമായി 364 കോടിയിലധികം (322 കോടി രൂപയുടെ ജംഗമ വസ്‌തുക്കളും) രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡിലും ഫ്രാന്‍സിലുമായി യഥാക്രമം 22.17 കോടി രൂപയും 7.23 കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...