13 February 2025

റിഷഭ് പന്തിനെ കാർ അപകടം; രക്ഷിച്ചയാളും കാമുകിയും വിഷം കഴിച്ച് ഗുരുതര അവസ്ഥയിൽ, കാമുകി മരിച്ചു

ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാര്‍ അപടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയയാള്‍ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ രജത് കുമാര്‍ (25) ആണ് കാമുകി മനു കശ്യപിനൊപ്പം (21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്. ഇയാള്‍ക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ് (21) ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിര്‍ത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ബുച്ചാ ബസ്‌തിയില്‍ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സക്കിടെ മരിച്ചു. രതജ് കുമാര്‍ ഇപ്പോഴും ഗുരുതാരവസ്ഥയില്‍ തുടരുകയാണ്. കീടനാശിനിയാണ് ഇരുവരും കഴിച്ചതെന്നും രജത് കുമാര്‍ അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങള്‍ ഇരുവര്‍ക്കും വേറെ വിവാഹം ആലോചിച്ചിരുന്നു. ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങള്‍ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ട് പോയതിന് പൊലീസില്‍ പരാതി നല്‍കി.

2022 ഡിസംബറില്‍ ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ റൂര്‍ക്കിയില്‍ വെച്ച് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞശേഷം കത്തിയപ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തിയ ആദ്യ രണ്ടുപേരില്‍ ഒരാളായിരുന്നു രജത് കുമാര്‍. പ്രദേശവാസിയായ നിഷു കുമാറിന്‍റെ സഹായത്തോടെ അപകടത്തിൽ തീപടര്‍ന്ന കാറില്‍ നിന്ന് റിഷഭ് പന്തിനെ സാഹസികമായി പുറത്തെത്തിച്ച രജത് കുമാറാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തതും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതും.

അപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയിലായിരുന്നു രജത് കുമാര്‍ ജോലി ചെയ്‌തിരുന്നത്. പുലര്‍ച്ചെ വലിയ ശബ്‍ദത്തോടെ വാഹനം മറിയുന്നതും തീപിടിക്കുന്നതും കണ്ടാണ് രജത് കുമാര്‍ ഓടിയെത്തിയത്. റിഷഭ് പന്തിനെ രക്ഷിച്ചപ്പോഴും അത് ഇന്ത്യൻ ക്രിക്കറ്റ് താരമാണെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ഇരുവരുടെയും ധീരതയെ അന്ന് രാജ്യം ഏറെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്നു. അപകടത്തിന് ശേഷം ചികിത്സക്കും വിശ്രമത്തിനും ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് ഇരുവര്‍ക്കും സ്‌കൂട്ടര്‍ സമ്മാനമായി നല്‍കിയിരുന്നു.

Share

More Stories

റഷ്യൻ വാദങ്ങൾ വിജയിക്കുന്നു; ഉക്രൈൻ എന്നത് അടുത്ത രണ്ടു തലമുറ കഷ്ടപ്പെടുന്ന അവസ്ഥയായി

0
| അനീഷ് മാത്യു ഉക്രൈൻ നാറ്റോ അംഗരാജ്യം ആക്കുക എന്നത് റഷ്യയുടെ സെക്യൂരിറ്റിക്ക് തടസം ആണ് - അത് പാടില്ല : അങ്ങനെ ഉള്ള ഉറപ്പിൽ ആണ് വെർസോ പാക്ട് പിരിച്ചു വിട്ടതും ജർമനി...

പള്ളികളിലെ ഉച്ചഭാഷിണികളെ ലക്ഷ്യമിട്ട് ബിജെപി; ശബ്‌ദ മലിനീകരണവും കോടതി ഉത്തരവും ഉന്നയിച്ചു

0
ന്യൂഡൽഹി: മുംബൈയിലെ പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്നുള്ള അമിതമായ ശബ്‌ദ മലിനീകരണത്തിന് എതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഒരു പ്രചാരണം ആരംഭിച്ചു. അനുവദനീയമായ ശബ്‌ദ നിലവാരത്തേക്കാൾ കൂടുതലുള്ള പള്ളികൾക്കെതിരെ പോലീസിൽ പരാതി നൽകാൻ...

ഇത് ആദ്യമായി WPL 2025ൽ സംഭവിക്കും; എത്ര പണം ലഭിക്കും? പുതിയ സീസണിനെ കുറിച്ച് അറിയുക

0
വനിതാ പ്രീമിയർ ലീഗ് 2025 (WPL 2025)ൻ്റെ ആവേശം വീണ്ടും തിരിച്ചുവരാൻ പോകുന്നു. കാരണം ഈ ടൂർണമെന്റ് ഫെബ്രുവരി 14 മുതൽ ആരംഭിക്കും. വനിതാ പ്രീമിയർ ലീഗിൻ്റെ മൂന്നാം പതിപ്പാണിത്. ഇതിൽ ക്രിക്കറ്റ്...

ശ്രീലങ്കയിലെ ഊർജ്ജ കാറ്റാടിപ്പാടം പദ്ധതിയിൽ നിന്ന് അദാനി പിന്മാറി

0
വടക്കൻ ശ്രീലങ്കയിലെ പുനരുപയോഗ ഊർജ്ജ പദ്ധതിയിൽ നിന്ന് ഇന്ത്യൻ കോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള സംഘം പിന്മാറി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെച്ചൊല്ലിയുള്ള നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പിന്മാറ്റം . പദ്ധതി ശ്രീലങ്കയുടെ...

‘പവര്‍ഹൗസ്’; ആര്‍എസ്എസ് കാര്യാലയം, നിര്‍മിച്ചത് 150 കോടി ചെലവിൽ

0
ഡല്‍ഹിലെ ജണ്ടെവാലയിൽ ഉദ്ഘാടനം ചെയ്‌ത കേശവ് കുഞ്ച് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ പുതിയ കാര്യാലയം വെറുമൊരു കെട്ടിടമല്ല. ദേശീയ രാഷ്ടീയത്തിലെ ആഴത്തിലെ സ്വാധീനത്തിൻ്റെ ശക്തികേന്ദ്രവും ആര്‍എസ്എസിൻ്റെ തലസ്ഥാനത്തെ വളര്‍ന്നുവരുന്ന സാന്നിധ്യത്തിൻ്റെ പ്രതീകവുമാണത്. നാലേക്കര്‍...

ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു; രണ്ട് പേർ‌ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആനകൾ ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്‌ച ആറ് മണിയോടെയാണ്...

Featured

More News