ഉക്രെയ്നും റഷ്യയും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം അമേരിക്കക്ക് വീണ്ടും തന്ത്രപരമായ നീക്കങ്ങൾ നടപ്പിലാക്കാൻ അവസരം നൽകിയിട്ടുണ്ട്. ഉക്രെയ്നിലെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയോട് ഒരു ധാതു കരാറിൽ ഒപ്പുവെക്കാൻ അമേരിക്ക ആവശ്യപ്പെട്ടു. അതനുസരിച്ച് അമേരിക്കക്ക് ഉക്രെയ്നിൽ നിന്ന് 500 മില്യൺ ഡോളർ (ഏകദേശം ₹43 ബില്യൺ) വിലമതിക്കുന്ന ധാതുക്കൾ ലഭിക്കും. യുദ്ധസമയത്ത് ഉക്രെയ്നിന് യുഎസ് നൽകിയ ആയുധങ്ങൾക്ക് പകരമായാണ് ഈ കരാർ.
അമേരിക്കയുടെ ധാതു നയതന്ത്രം ബാധിച്ച രാജ്യങ്ങൾ
- അഫ്ഗാനിനിസ്ഥാൻ: വിഭവങ്ങൾക്ക് പകരമായി നാശം
2017ൽ അന്നത്തെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി, അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഒരു ട്രില്യൺ ഡോളറിൻ്റെ ധാതു കരാർ നിർദ്ദേശിച്ചു. ആധുനിക സാങ്കേതിക വിദ്യയ്ക്ക് നിർണായകമായ ലിഥിയം, മറ്റ് അപൂർവ ലോഹങ്ങൾ എന്നിവയുടെ സമൃദ്ധമായ ശേഖരം അഫ്ഗാനിസ്ഥാനിലുണ്ട്. ഈ കരാറിന് പകരമായി ഘാനി ഭരണകൂടത്തിന് യുഎസ് നൂതന ആയുധങ്ങൾ നൽകി.
എന്നിരുന്നാലും, 2021ൽ, ട്രംപ് ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചപ്പോൾ താലിബാൻ അഫ്ഗാൻ സേനയെ വേഗത്തിൽ പരാജയപ്പെടുത്തി കാബൂൾ പിടിച്ചെടുത്തു. അഷ്റഫ് ഘാനി രാജ്യം വിട്ട് പലായനം ചെയ്തു. താലിബാൻ യുഎസുമായുള്ള ധാതു കരാർ റദ്ദാക്കി. തൽഫലമായി അഫ്ഗാനിസ്ഥാൻ പൂർണ്ണമായും നാശത്തിലായി. ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരമില്ലാതെ താലിബാൻ ഭരണത്തിൻ കീഴിലാണ്.
- ബംഗ്ലാദേശ്: വാതക മേഖലയിൽ ഭരണമാറ്റം
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം നിബന്ധനകളിൽ അമേരിക്കയുമായി ഒരു ധാതു കരാർ ചർച്ച ചെയ്യാൻ ശ്രമിച്ചു. എന്നിരുന്നാലും, തിരശ്ശീലയ്ക്ക് പിന്നിൽ, അമേരിക്ക രാഷ്ട്രീയ സംഭവങ്ങളെ സ്വാധീനിച്ചു. അത് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചതായി ആരോപിക്കപ്പെടുന്നു.
അവർ പോയതിന് തൊട്ടുപിന്നാലെ ഇടക്കാല സർക്കാർ അമേരിക്കയുമായി ഒരു ദീർഘകാല എൽഎൻജി ഗ്യാസ് കരാറിൽ ഒപ്പുവച്ചു. അതനുസരിച്ച് ബംഗ്ലാദേശ് അടുത്ത 20 വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് അഞ്ചു ദശലക്ഷം ടൺ എൽഎൻജി കയറ്റുമതി ചെയ്യാൻ പ്രതിജ്ഞാബദ്ധമായിരുന്നു. ഇത് ബംഗ്ലാദേശിൻ്റ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുകയും സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിടുകയും ചെയ്തു.
- സിറിയ: എണ്ണയുടെ നാശം
2017ൽ സിറിയയിലെ വലിയ എണ്ണ ശേഖരം അടങ്ങിയ പ്രദേശങ്ങൾ വെട്ടി മാറ്റുന്നതിനുള്ള സൈനിക നടപടികൾക്ക് യുഎസ് സൗകര്യമൊരുക്കി. തുടർന്ന് സിറിയയും അമേരിക്കയും തമ്മിലുള്ള ഒരു എണ്ണ കരാർ അസദ് സർക്കാരിന് യുഎസ് പിന്തുണ ഉറപ്പാക്കി.
എന്നിരുന്നാലും, 2019ൽ, യുഎസ് പെട്ടെന്ന് സൈന്യത്തെ പിൻവലിച്ചു. ഇത് മേഖലയെ അസ്ഥിരപ്പെടുത്തി. അമേരിക്ക പിന്മാറിയ ഉടൻ തന്നെ വിമത ഗ്രൂപ്പുകൾ അസദിൻ്റ സർക്കാരിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇത് രാജ്യത്തെ കൂടുതൽ ആഴത്തിലുള്ള സംഘർഷത്തിലേക്ക് തള്ളിവിട്ടു. ഇന്ന്, സിറിയയ്ക്ക് സ്ഥിരതയുള്ള ഒരു സർക്കാരും പ്രവർത്തിക്കുന്ന ഒരു ഭരണകൂടവുമില്ല. കൂടാതെ, ഇസ്രായേൽ സിറിയൻ പ്രദേശത്ത് സൈനിക ആക്രമണങ്ങൾ നടത്തുന്നത് തുടരുന്നു.
ആയുധങ്ങൾ ഉപയോഗിച്ച് ധാതു വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന അമേരിക്കയുടെ തന്ത്രം വിവിധ രാജ്യങ്ങളിൽ രാഷ്ട്രീയ അസ്ഥിരതയ്ക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ആവർത്തിച്ച് കാരണമായിട്ടുണ്ട്. യുഎസ് ഇടപെടൽ എങ്ങനെയാണ് പ്രക്ഷുബ്ധതക്ക് കാരണമായതെന്ന് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ എന്നിവ പ്രധാന ഉദാഹരണങ്ങളാണ്.
ഉക്രയിനുമായുള്ള ഏറ്റവും പുതിയ ധാതു കരാർ, അമേരിക്ക ആ രാജ്യത്തെ തങ്ങളുടെ ഭൗമരാഷ്ട്രീയ അഭിലാഷങ്ങളുടെ യുദ്ധക്കളമായി കാണുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഈ കരാറിൻ്റ ദീർഘകാല അനന്തരഫലങ്ങൾ അനിശ്ചിതത്വത്തിൽ തുടരുമ്പോൾ അമേരിക്കയുടെ ധാതു നയതന്ത്രം പലപ്പോഴും നാശത്തിലേക്ക് നയിക്കുന്നുവെന്ന് ചരിത്രം കാണിക്കുന്നു.