രൂപ നഷ്‌ടം നികത്തി; ഇനി കാണുന്നത് വിശ്വസിക്കാൻ പ്രയാസമായിരിക്കും

ഇന്ത്യൻ രൂപ വാർഷിക നഷ്‌ടം തിരിച്ചുപിടിച്ചു

തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യൻ രൂപ ശക്തമായി ക്ലോസ് ചെയ്‌തു. തിങ്കളാഴ്‌ച യുഎസ് ഡോളറിനെതിരെ 31 പൈസ ഉയർന്ന് 85.67 (താൽക്കാലികം) എന്ന നിലയിലാണ് ക്ലോസ് ചെയ്‌തത്‌. 2025ൻ്റെ തുടക്കത്തിൽ ഉണ്ടായ എല്ലാ നഷ്ടങ്ങളും രൂപ പൂർണ്ണമായും വീണ്ടെടുത്തു എന്നതാണ് പ്രത്യേകത. ആഭ്യന്തര ഓഹരി വിപണികളിലെ പോസിറ്റീവ് പ്രവണത, പുതിയ വിദേശ മൂലധന ഒഴുക്ക്, അസംസ്കൃത എണ്ണ വിലയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങൾ ഈ കുതിച്ചുചാട്ടത്തിന് പിന്നിലുണ്ട്.

ഡോളറിൻ്റെ ദുർബലതയും ഈ ഉയർച്ചക്ക് കാരണമായി. എന്നിരുന്നാലും, ലിക്വിഡിറ്റിയുടെ അഭാവം, പരസ്‌പര താരിഫ് തുടങ്ങിയ അപകട സാധ്യതകൾ ഇപ്പോഴും രൂപയ്ക്ക് ഒരു വെല്ലുവിളിയായി തുടരുന്നു.

രൂപയുടെ മൂല്യം ഇനിയും ഉയരാൻ സാധ്യത

വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 47 പൈസ വരെ ഉയർന്നേക്കാമെന്ന് വിദഗ്‌ദർ കരുതുന്നു. ചില വിശകലന വിദഗ്‌ദർ പറയുന്നത് രൂപയുടെ മൂല്യം 85 എന്ന നിലവാരത്തെ മറികടന്ന് 84 -ലെത്തുമെന്നാണ്.

തിങ്കളാഴ്‌ചത്തെ കറൻസി മാർക്കറ്റ് ഡാറ്റ

ഇൻ്റെർബാങ്ക് ഫോറിൻ കറൻസി എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപയുടെ മൂല്യം 85.93ൽ ആരംഭിച്ചു. ദിവസത്തിലെ വ്യാപാരത്തിൽ 85.49 എന്ന ഉയർന്ന നിലയിലും 86.01 എന്ന താഴ്ന്ന നിലയിലും എത്തിയ ശേഷം ഒടുവിൽ 85.67 ൽ ക്ലോസ് ചെയ്‌തു. കഴിഞ്ഞ വ്യാപാര ദിനമായ വെള്ളിയാഴ്‌ച യുഎസ് ഡോളറിനെതിരെ 38 പൈസ ഉയർന്ന് 85.98 ൽ ക്ലോസ് ചെയ്‌തു. തുടർച്ചയായ ഏഴാം സെഷനിലും രൂപയുടെ മൂല്യം 154 പൈസയുടെ മൊത്തം നേട്ടം രേഖപ്പെടുത്തി. 2024 ഡിസംബർ 31-ന്, രൂപയുടെ മൂല്യം 85.64 ൽ ക്ലോസ് ചെയ്‌തു.

ഉയർച്ചയ്ക്ക് പിന്നിലെ കാരണം?

എച്ച്‌ഡി‌എഫ്‌സി സെക്യൂരിറ്റീസിലെ റിസർച്ച് അനലിസ്റ്റ് ദിലീപ് പർമറിൻ്റെ അഭിപ്രായത്തിൽ, ഇന്ത്യൻ രൂപ വാർഷിക നഷ്‌ടം തിരിച്ചുപിടിച്ചു. വിദേശ ബാങ്കുകളും കയറ്റുമതിക്കാരും നടത്തിയ ഡോളർ വിൽപ്പന, ആഭ്യന്തര ഓഹരി വിപണിയിൽ വിദേശ ഫണ്ടുകൾ നടത്തിയ വാങ്ങലുകൾ, ആർ‌ബി‌ഐയുടെ യു.എസ്.ഡി/ഐ‌എൻ‌ആർ സ്വാപ്പ് പ്രകാരം വാങ്ങലുകളിലെ കുറവ് എന്നിവ രൂപയെ പിന്തുണച്ചു.

ഏപ്രിൽ രണ്ടിന് നിർദിഷ്‌ഠ പരസ്‌പര താരിഫ് നടപ്പാക്കലിന് മുന്നോടിയായി യുഎസ് പ്രതിനിധി ഇന്ത്യ സന്ദർശിച്ചതും പോസിറ്റീവ് വികാരങ്ങൾ സൃഷ്ടിക്കുന്നു. സമീപകാലത്ത്, യു.എസ്.ഡി/ഐ‌എൻ‌ആർ 85.20 എന്ന സപ്പോർട്ട് ലെവലിനും 86.05 എന്ന റെസിസ്റ്റൻസ് ലെവലിനും ഇടയിൽ തുടരാം.

ഓഹരി വിപണിയിൽ വൻ കുതിപ്പ്

അതേസമയം, ഡോളർ സൂചിക 0.09 ശതമാനം ഇടിഞ്ഞ് 103.99 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 0.54 ശതമാനം ഉയർന്ന് 72.55 ഡോളറിലെത്തി. ഇന്ത്യൻ ഓഹരി വിപണിയിലും വൻ ഉയർച്ചയുണ്ടായി. ബിഎസ്ഇ സെൻസെക്‌സ് 1,078.87 പോയിന്റ് അഥവാ 1.40 ശതമാനം നേട്ടത്തോടെ 77,984.38 പോയിന്റിൽ ക്ലോസ് ചെയ്‌തു. അതേസമയം, നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയർന്ന് 23,658.35 പോയിന്റിൽ ക്ലോസ് ചെയ്‌തു.

വിദേശ നിക്ഷേപകരുടെ വാങ്ങൽ

വിനിമയ ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്‌ച 7,470.36 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിനുപുറമെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) പ്രകാരം, മാർച്ച് 14-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം 305 മില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 654.271 ബില്യൺ യുഎസ് ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 15.267 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ച് 653.966 ബില്യൺ യുഎസ് ഡോളറിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ ആഴ്‌ചയിലെ വർധനവാണിത്.

കൂടുതൽ സാധ്യതകൾ

രൂപയുടെ മൂല്യം അടുത്തിടെ ശക്തി പ്രാപിച്ച സാഹചര്യത്തിൽ ഈ കുതിപ്പ് എത്രകാലം തുടരുമെന്ന് നിക്ഷേപകരും വിശകലന വിദഗ്‌ദരും ഉറ്റുനോക്കുകയാണ്. ആഗോള ഘടകങ്ങൾക്ക് പുറമെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കലും നിക്ഷേപ വരവും രൂപയുടെ മൂല്യത്തെ ബാധിക്കും. വിദേശ മൂലധന ഒഴുക്ക് ഈ രീതിയിൽ തുടരുകയും ക്രൂഡ് ഓയിൽ വില താഴ്ന്ന നിലയിൽ തുടരുകയും ചെയ്‌താൽ രൂപ കൂടുതൽ ശക്തിപ്പെട്ടേക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...