ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്‌തുക്കൾ ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനും ഉൾപ്പെടുന്ന വസ്‌തുക്കളാണ് പിടിച്ചെടുത്തത്.
മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയാസ്‌പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവിക സേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിനെ അറിയിച്ചു.
നാവികസേന ഫ്രിഗേറ്റിൻ്റെ ഗതിയിൽ മാറ്റം വരുത്തുകയും ഒരു കപ്പൽ തടയുന്നതിന് മുമ്പ് സമീപത്തുള്ള ഒന്നിലധികം കപ്പലുകൾ പരിശോധിക്കുകയും ചെയ്‌തു. മറൈൻ കമാൻഡോകൾ ഉൾപ്പെടെയുള്ള നാവികസേനാ സംഘം കപ്പലിൽ പരിശോധന നടത്തുകയും മയക്കുമരുന്ന് വസ്‌തുക്കൾ അടങ്ങിയ സീൽ ചെയ്‌ത പാക്കറ്റുകൾ കണ്ടെത്തുകയും ചെയ്‌തു.
വിശദമായ പരിശോധനയിൽ ഏകദേശം 2,500 കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തി. അതിൽ 2,386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉൾപ്പെടുന്നു. മേഖലയിലെ മറ്റ് കള്ളക്കടത്ത് പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോ എന്നറിയാൻ കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്‌തു.
അന്താരാഷ്ട്ര ജലാശയങ്ങളിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി നടന്നു കൊണ്ടിരിക്കുന്ന സമുദ്ര സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പിടിച്ചെടുക്കൽ.



