9 March 2026

‘നാഷണൽ ഹെറാൾഡ് കൊള്ള’; പ്രിയങ്ക ഗാന്ധിയുടെ ‘പലസ്‌തീൻ’ ബാഗിന് ബൻസുരി സ്വരാജ് എംപിയുടെ മറുപടി

'നാഷണൽ ഹെറാൾഡ് കി ലൂട്ട്' ബാഗുമായി എത്തിയതിനെ തുടർന്ന് പാർലമെന്റ് വീണ്ടമൊരു ബാഗ് പോരിനാണ് സാക്ഷ്യം വഹിച്ചത്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിലുള്ള സംയുക്ത പാർലമെൻ്റെറി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി എംപി ബൻസുരി സ്വരാജ് കൊണ്ടുവന്ന ബാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗുമായി എത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച പാർലമെന്റ് വീണ്ടമൊരു ബാഗ് പോരിനാണ് സാക്ഷ്യം വഹിച്ചത്.

കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള നീക്കം നേരത്തെ പലസ്‌തീൻ വിഷയത്തിൽ അടക്കം ബാഗുമായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് എതിരെയുള്ള ഒരു പരിഹാസമായി മാറി.

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിൽ ഗാന്ധി കുടുംബം നാമമാത്രമായ തുകയ്ക്ക് 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് ആരോപിക്കുന്നു.

നാഷണൽ ഹെറാൾഡ് കേസിൽ നടന്ന ക്രമക്കേടുകളിൽ ബിജെപി ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ചിരുന്നു. അതേസമയം കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. ഭരണകക്ഷി രാഷ്ട്രീയ പകപോക്കുകയാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തുവെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രിയങ്ക ഗാന്ധിയും ബാഗും

ഡിസംബറിൽ, ‘പലസ്‌തീൻ’ എന്ന് എഴുതിയ ഒരു ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. പ്രിയങ്കയുടെ നടപടിക്കെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ കോൺഗ്രസ് നേതാവ് തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തി.

“ഞാൻ ഇപ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുക? സ്ത്രീകൾ എന്ത് ധരിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണ്. ഞാൻ അത് അംഗീകരിക്കുന്നില്ല. എനിക്ക് വേണ്ടത് ഞാൻ ധരിക്കും” -അവർ പറഞ്ഞു.

വിവാദം അവിടെ അവസാനിച്ചില്ല, അടുത്ത ദിവസം പ്രിയങ്ക തൻ്റെ ബാഗിലൂടെ മറ്റൊരു ശക്തമായ സന്ദേശം നൽകി. “ബംഗ്ലാദേശി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കുക” -എന്നായിരുന്നു ബാഗിൽ എഴുതിയിരുന്നത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ട ആക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണ സംഭവങ്ങളെ കുറിച്ചായിരുന്നു പ്രിയങ്ക പരാമർശിച്ചത്.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News