14 May 2025

പാക്‌ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തുര്‍ക്കിക്ക് കനത്ത തിരിച്ചടി; ഇന്ത്യൻ ട്രാവൽ ഏജൻസികൾ ബുക്കിങ്ങുകള്‍ റദ്ദാക്കി

തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനാൽ അത്യാവശ്യമെങ്കിൽ മാത്രം സന്ദർശിക്കാൻ ശുപാർശ ചെയ്യുന്നു

ഇന്ത്യക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ, ഇന്ത്യൻ ട്രാവൽ കമ്പനികളും ഏജൻസികളും തുർക്കിയോടും അസർബൈജാനോടും ശക്തമായ നിലപാട് സ്വീകരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾ ഈ രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയെങ്കിലും ട്രാവൽ ഓപ്പറേറ്റർമാരും സ്റ്റാർട്ടപ്പുകളും ഇപ്പോൾ ഈ പാക്കേജുകളെല്ലാം താൽക്കാലികമായി റദ്ദാക്കുകയാണെന്നാണ് വിവരം. ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് അനുകൂലമായി ഇരുരാജ്യങ്ങളും നിലപാട് സ്വീകരിച്ചത് ഇന്ത്യൻ വിനോദ സഞ്ചാരികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിവരം.

തുർക്കിയുടെ ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചതെന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. “തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള എല്ലാ പുതിയ യാത്രാ പ്ലാനുകളും ഇപ്പോൾ താൽക്കാലികമായി നിർത്തുകയാണ്,” പിക്ക് യുവർ ട്രെയിലിൻ്റെ സഹസ്ഥാപകൻ ഹരി ഗണപതി പറഞ്ഞു.

ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ആളുകളെ ഉപദേശിച്ചു. “പഹൽഗാം ആക്രമണത്തെയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥയെയും തുടർന്ന്, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനാൽ അത്യാവശ്യമെങ്കിൽ മാത്രം സന്ദർശിക്കാൻ ശുപാർശ ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു.

2025 ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും കണക്കിലെടുത്ത് തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ നൽകിയിട്ടുണ്ടെന്നത് നിരാശാജനകമാണെന്ന് പിറ്റി കൂട്ടിച്ചേർത്തു.

ട്രാവൽ- ടെക്നോളജി സ്ഥാപനമായ വാണ്ടർഓണും ഈ രണ്ട് സ്ഥലങ്ങളിലേക്കുമുള്ള ബുക്കിംഗുകൾ നിർത്തി വച്ചിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ ദേശവിരുദ്ധ നിലപാട് കാരണം പ്രത്യേകിച്ച് തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾ ഇന്ത്യക്കാർ റദ്ദാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് പകരം പാകിസ്ഥാനെ പിന്തുണക്കുന്ന നിലപാട് തുർക്കിയുടെയും അസർബൈജാൻ്റെയും ടൂറിസം വ്യവസായങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മാലിദ്വീപ് കണ്ടതിനേക്കാൾ വലുതായിരിക്കും തുർക്കിയിലും അസർബൈജാനിലും ഉണ്ടാകുന്ന ആഘാതം എന്ന് ഗൗർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപിലെ നിരവധി മന്ത്രിമാർ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളെ തുടർന്ന് ഒട്ടേറെ ഇന്ത്യക്കാർ മാലിദ്വീപിലേക്കുള്ള യാത്രാ പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു.

ഇതിൻ്റെ ഫലമായി 2023ൽ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ വർഷം മാലിദ്വീപിൻ്റെ ഉറവിട വിപണിയുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യയിൽ നിന്നുള്ള വരവ് കുറയുന്നത് മാലിദ്വീപിന് 1.8 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ നഷ്‌ടമുണ്ടാക്കിയതായി കണക്കാക്കപ്പെടുന്നു.

Share

More Stories

എന്തുകൊണ്ടാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചത്

0
താലിബാൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ ചെസ്സ് നിരോധിച്ചിരിക്കുകയാണ് . താലിബാൻ അഫ്ഗാനിസ്ഥാൻ നാഷണൽ ചെസ് ഫെഡറേഷനെയും (ANCF) സസ്പെൻഡ് ചെയ്തിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ ചെസ് കളി പരിശോധനയ്ക്ക് വിധേയമാകുന്നത് ഇതാദ്യമല്ല. "മതപരമായ പരിഗണനകൾ" കാരണം...

ഇന്ത്യ-പാകിസ്ഥാൻ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നു; പക്ഷേ ഇത്തവണ സോഷ്യൽ മീഡിയയിൽ

0
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിന്റെ വക്കിലെത്തിയ ശേഷം വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ, ഇരു രാജ്യങ്ങളിലെയും പൗരന്മാർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പൊതുജനങ്ങളുടെ ധാരണകളെ നിയന്ത്രിക്കാൻ മത്സരിക്കുന്നു. ഫേസ്ബുക്ക്, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ...

ഉക്രൈൻ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം: നിക്കോളാസ് മഡുറോ

0
നാസിസത്തിന്റെയും ഫാസിസത്തിന്റെയും ലോക തലസ്ഥാനം എന്ന് വിശേഷിപ്പിച്ച ഉക്രൈനിൽ വിജയദിനം ആഘോഷിച്ചതിന് ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ നേതാക്കളെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അപലപിച്ചു . മെയ് 9 ന്...

പൗരത്വം ലഭിക്കാൻ പത്തുവർഷം കാക്കണം; യുകെയിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

0
രാജ്യത്ത് വിദേശികളുടെ കടന്നുകയറ്റത്തിനെതിരെ വികാരം തിരിയുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ ധവളപത്രത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്ന പുതിയ നടപടികളിൽ, പൗരത്വത്തിനുള്ള താമസ...

കൂട്ടബലാത്സംഗത്തിന് ഇരയായത് നിരവധി സ്ത്രീകൾ; ഒമ്പത് പ്രതികൾക്കും മരണം വരെ ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു

0
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്‌ത കേസിൽ ആറ് വർഷത്തിനിപ്പുറം വിധി വന്നു. ഒമ്പത് പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ മഹിളാ കോടതി വിധിച്ചത്. പൊള്ളാച്ചി...

ആണവായുധ കേന്ദ്രത്തില്‍ സൂപ്പർ സോണിക് മിസൈല്‍ പതിച്ചാല്‍ എന്താകും?

0
ഒരു ആണവായുധ ശേഖരത്തില്‍ ഒരു സൂപ്പര്‍സോണിക് മിസൈല്‍ പതിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയൊരു കാര്യം ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും അത് ഒരു ആണവ സ്‌ഫോടനത്തിന് കാരണമാകുമോയെന്നും റേഡിയോ ആക്ടീവ് വസ്‌തുക്കള്‍ സജീവമാക്കുമോയെന്നും...

Featured

More News