15 May 2025

ഇന്ത്യൻ വ്യോമ സേനയുടെ റഫേൽ പൈലറ്റ് ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടിയിട്ടില്ല

റിപ്പോർട്ടുകൾ വ്യാജമാണെന്നും തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ്

റഫേൽ പൈലറ്റ് ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ഫാക്ട് ചെക്ക് പുറത്തു കൊണ്ടുവന്നു. ഇന്ത്യൻ വ്യോമ സേനയിലെ ഒരു വനിതാ പൈലറ്റിനെ പാകിസ്ഥാൻ പിടികൂടിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് സർക്കാർ സ്ഥിരീകരിച്ചു.

ഇന്ത്യൻ വ്യോമ സേനയിലെ വനിതാ ഓഫീസറായ സ്ക്വാഡ്രൺ ലീഡർ ശിവാനി സിങ്ങിനെ പാകിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തതായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നിരവധി പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും പേജുകളും ഈ പോസ്റ്റുകൾ വ്യാപകമായി പങ്കുവച്ചു.

ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗിനെ പാകിസ്ഥാൻ പിടികൂടിയെന്ന അവകാശവാദം വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് പ്രതികരിച്ചു. റിപ്പോർട്ടുകൾ വ്യാജമാണെന്നും തെറ്റായ വിവരങ്ങളിൽ വീഴരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് പറഞ്ഞു.

പാക് അധീന കാശ്‌മീരിലേക്ക് ഒരു ഇന്ത്യൻ പൈലറ്റ് വിമാനത്തിൽ നിന്നും ചാടിയെന്ന വാർത്തയും വ്യാജമാണെന്ന് പിഐപി പറഞ്ഞു. അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാ ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് ദിവസങ്ങൾക്ക് ശേഷമാണ് വ്യാജ വാർത്തകളും അവകാശവാദങ്ങളും പുറത്ത് വരുന്നത്.

നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ വിവരങ്ങൾ പങ്കുവച്ചു. നേരത്തെ, ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ നശിപ്പിച്ചതായി പുറത്തു വന്ന വാർത്തയും വ്യാജമാണെന്ന് പിഐബി വ്യക്തമാക്കിയിരുന്നു.

ഓൺലൈനിൽ വിവരങ്ങൾ വായിക്കുമ്പോഴോ പങ്കിടുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് പിഐബിയുടെ വസ്‌തുതാ പരിശോധനാ യൂണിറ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു. വാർത്തകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും പരിഭ്രാന്തി സൃഷ്ടിക്കുന്ന സ്ഥിരീകരിക്കാത്ത ഉള്ളടക്കം പ്രചരിപ്പിക്കരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് എതിരെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം രാജ്യ വ്യാപകമായ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരോട് ജാഗ്രത പാലിക്കാനും ആധികാരികത സ്ഥിരീകരിക്കാതെ പോസ്റ്റുകൾ ഫോർവേഡ് ചെയ്യരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Share

More Stories

‘പുതിയ കമ്മറ്റി’; ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി

0
ആശമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത.വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്, സേവന കാലാവധി എന്നിവയെ കുറിച്ച് വിശദമായി...

ഇന്ത്യൻ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിദ്വേഷ പരാമർശം; ബിജെപി മന്ത്രി വിജയ് ഷാക്ക് പോലീസ് കേസ്

0
ബിജെപി മന്ത്രി വിജയ് ഷാക്ക് എതിരെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുത്തു. ഇൻഡോർ പോലീസ് ആണ് കേസ് എടുത്തത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശ...

“കുഞ്ഞുങ്ങളെ കൊല്ലാനുള്ള ബോംബുകൾക്കായി പണം നൽകുന്നു”; യുഎസ് സെനറ്റ് യോഗത്തിൽ വൻ പ്രതിഷേധം

0
ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിൻ്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ്...

ജയ്ഷെ ഭീകരരെ വധിച്ച് സൈന്യം; അവന്തിപോരയിൽ ഏറ്റുമുട്ടി

0
ഇന്ത്യൻ സുരക്ഷാ സേന ജമ്മു കാശ്‌മീരിലെ അവന്തിപോരയിൽ മൂന്ന് ജയ്ഷെ ഭീകരരെ വധിച്ചു. ആസിഫ് അഹ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി, യവർ അഹ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും...

‘സവിശേഷ അധികാരം’; ബില്ലുകള്‍ക്ക് സമയപരിധി, സുപ്രീം കോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി

0
സുപ്രീം കോടതിയുടെ വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച വിഷയത്തിലാണ് അസാധാരണ നീക്കം. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത്...

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് പുനഃപരിശോധിക്കണം; ഇന്ത്യയോട് പാകിസ്ഥാൻ അഭ്യർത്ഥിക്കുന്നു

0
ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ പ്രതിരോധത്തെയും സൈന്യത്തെയും തകർത്തതിന് ശേഷം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയ്ക്ക് ഏകദേശം ദിവസങ്ങൾക്കുള്ളിൽ, പാകിസ്ഥാൻ ഇപ്പോൾ ഇന്ത്യയ്ക്ക് ഒരു കത്ത് എഴുതിയതായി റിപ്പോർട്ട്. സിന്ധു നദീജല ഉടമ്പടി പ്രകാരം...

Featured

More News