9 March 2026

മണിപ്പൂർ കലാപക്കേസ് പ്രതിയെ ടാറ്റുവിലൂടെ എൻഐഎ കണ്ടെത്തി തലശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു

ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് രാജ്‌കുമാർ തലശ്ശേരിയിൽ എത്തിയത്

മണിപ്പുർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു. ഇംഫാൽ സ്വദേശിയായ രാജ്‌കുമാർ മൈപാക്‌സനയാണ് (21) പിടിയിലായത്. മഴക്കാല രോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയ ആരോഗ്യ പ്രവർത്തകരാണെന്ന് പറഞ്ഞാണ് എൻഐഎ സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇംഫാലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു രാജ്‌കുമാർ. ഇതിന് തൊട്ടടുത്തായിരുന്നു താമസവും. ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തിയ എൻഐഎ സംഘം ഹോട്ടൽ തൊളിലാളികളുടെ മുറിയിൽ കയറി പരിശോധിക്കുകയും തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയുംചെയ്‌തു.

എൻഐഎ സംഘത്തിൻ്റെ കയ്യിലുണ്ടായിരുന്ന പ്രതിയുടെ ചിത്രവും ആധാർ കാർഡിലെ ചിത്രവും ഒത്തു നോക്കിയാണ് രാജ്‌കുമാറിനെ പിടികൂടുയത്. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് പ്രതിയെ തിരിച്ചറിയുന്നത് എളുപ്പമാക്കി.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധ പരിശീലനം നേടിയ ആളാണ് പിടിയിലായ രാജ്‌കുമാർ എന്നാണ് വിവരം. ഇയാളുടെ നീക്കങ്ങൾ കുറച്ച് ദിവസമായി എൻഐഎ നിരീക്ഷിച്ച് വരികയായിരുന്നു.

ഹോട്ടൽ ജോലിക്ക് ആളെ വേണമെന്ന സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് രാജ്‌കുമാർ തലശ്ശേരിയിൽ എത്തിയത്. നാല് ദിവസം മുമ്പാണ് ജോലിക്കായി രാജ്‌കുമാർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് പരസ്യം കണ്ടാണ് വിളിക്കുന്നതെന്നാണ് ഹോട്ടൽ അധികൃതരോട് പറഞ്ഞത്.

തലശ്ശേരിയിലെ സ്ഥാപനത്തിലെത്തി ആധാർ വിവരങ്ങൾ കൈമാറി തുടർന്ന് ജോലിയും തുടങ്ങി. മൂന്ന് ദിവസത്തെ ജോലിക്ക് ശേഷമാണ് രാജ്‌കുമാ ർ എൻഐഎയുടെ പിടിയിലാകുന്നത്. ഇയാൾ അധികമാരോടും സംസാരിച്ചിരുന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News