തൊഴിൽ സമയം കൂട്ടി ആന്ധ്ര സർക്കാർ. തൊഴിൽ ചട്ടങ്ങളിൽ മാറ്റവും വരുത്തുന്നു. ഇതോടെ മിനിമം ജോലി സമയം പത്ത് മണിക്കൂആകും. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനുമാണ് സമയം കൂട്ടിയതെന്നാണ് വിശദീകരണം. അഞ്ച് മണിക്കൂർ ജോലി ചെയ്‌താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്‌താൽ ഒരു മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ അറിയിച്ചു.
ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു. കൂടുതൽ ജോലി ചെയ്‌താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ചു.
തൊഴിലാളികൾക്കും നിക്ഷേപകർക്കും അനുകൂലം ആക്കുന്നതിനായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പി.ആർ) മന്ത്രി കെ.പാർത്ഥസാരഥി പറഞ്ഞു.
“ഈ തൊഴിൽ നിയമ ഭേദഗതികൾ കാരണം, ഫാക്ടറികളിലെ നിക്ഷേപകർ നമ്മുടെ സംസ്ഥാനത്തേക്ക് വരും. തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായിരിക്കും. അവർ കൂടുതൽ നിക്ഷേപിക്കാൻ വരും. ആഗോളവൽക്കരണം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. ആഗോള നിയമങ്ങൾ നടപ്പിലാക്കുന്നതിനാണ് ഈ ഭേദഗതികൾ കൊണ്ടുവന്നത്,” -പാർത്ഥസാരഥി പറഞ്ഞു.
“നിങ്ങൾ അധികമായി ജോലി ചെയ്യുമ്പോൾ, വരുമാനം വർദ്ധിക്കും. ഈ നിയമങ്ങൾ പ്രകാരം സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയും. അവ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയും ലിംഗഭേദവും വ്യാവസായിക വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിനും ഇത് സംഭാവന നൽകുന്നു,” -പാർത്ഥസാരഥി പറഞ്ഞു.



