ജനീവ ആസ്ഥാനമായുള്ള യുഎൻ സംഘടനകളിലെ ഇറാൻ അംബാസഡർ, ഇറാനിയൻ പൗരയും യൂറോപ്യൻ രാജ്യമായ ഇറാൻ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ മഹ്ദിഹ് എസ്‌ഫൻഡിയാരിയെ ഫ്രാൻസ് ഏകപക്ഷീയമായി തടങ്കലിൽ വച്ചതിൽ പ്രതിഷേധിച്ചു. അവരെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൻ്റെ (UNHRC) 59-ാമത് സെഷനിൽ വ്യാഴാഴ്‌ച സംസാരിച്ച അലി ബഹ്‌റൈനി, എസ്‌ഫൻഡിയാരിയെ മോചിപ്പിക്കണമെന്ന് ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
പലസ്‌തീനിനെ അധിനിവേശത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിക്കുന്നതിനായി ജീവിതം സമർപ്പിച്ച പലസ്‌തീൻ അനുകൂല മനുഷ്യാവകാശ പ്രവർത്തകർ, സ്ത്രീകൾ, പെൺകുട്ടികൾ എന്നിവരെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
39 വയസുള്ള യൂണിവേഴ്‌സിറ്റി പ്രൊഫസറും പലസ്‌തീൻ അനുകൂല പ്രവർത്തകയുമായ അവരെ പാരീസിൻ്റെ പ്രാന്തപ്രദേശത്ത് നാല് മാസത്തിലേറെയായി ഫ്രഞ്ച് പോലീസ് ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്ത് പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തത്.
“സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമങ്ങളെ കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടർ,” “സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുള്ള കമ്മിറ്റി” തുടങ്ങിയ അന്താരാഷ്ട്ര സംവിധാനങ്ങളുടെ അടിയന്തര ഇടപെടലും പിന്തുണയും ഇറാനിയൻ പ്രതിനിധി ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യമുള്ള 47 അംഗ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പലസ്‌തീൻ ജനതയെയും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷകരെയും പിന്തുണക്കുന്നതിന് കൂടുതൽ ഗൗരവമായ ശ്രമങ്ങളിൽ ഏർപ്പെടാൻ അന്താരാഷ്ട്ര സമൂഹത്തോട് ബഹ്‌റൈനി ആവശ്യപ്പെട്ടു.
ഫ്രാൻസ് അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനവും സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയും ഉദ്ധരിച്ച്, എസ്‌ഫൻഡയാരിയുടെ തടങ്കൽ “നിയമ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും വ്യക്തിപരമായ സുരക്ഷയുടെയും നഗ്നമായ ലംഘനവുമാണ്” -എന്ന് ഇറാൻ്റെ ജുഡീഷ്യറി അപലപിച്ചു.
എസ്‌ഫൻഡിയാരിയെ അറസ്റ്റ് ചെയ്‌തതിനെ ഫ്രഞ്ച് ജുഡീഷ്യറിയുടെ “ബന്ദിയാക്കൽ” എന്ന രീതിയിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചത്.
ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ അപലപിച്ച് ഒരു ടെലിഗ്രാം ചാനലിൽ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചതിന് ശേഷം ഫെബ്രുവരി 28 മുതൽ പാരീസിൻ്റെ പ്രാന്തപ്രദേശങ്ങളിൽ എസ്‌ഫൻഡിയാരിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
അറസ്റ്റിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് അവർ എവിടെയാണെന്ന് ഒരു വിവരവും വെളിപ്പെടുത്തിയിരുന്നില്ല. അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നടത്തിയ നിരന്തരമായ അന്വേഷണങ്ങൾക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞത്. തുടർന്ന് എസ്‌ഫൻഡിയാരിയെ പാരീസിന് പുറത്തുള്ള ഫ്രെസ്നെസ് ജയിലിലേക്ക് മാറ്റി.
ലൂമിയർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫ്രഞ്ച് ഭാഷയിൽ ബിരുദം നേടിയ എസ്‌ഫൻഡിയാരി ഒരു ഭാഷാ ശാസ്ത്രജ്ഞയാണ്. കഴിഞ്ഞ എട്ട് വർഷമായി ഫ്രഞ്ച് നഗരമായ ലിയോണിൽ താമസിക്കുകയായിരുന്നു. ലൂമിയർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ, പരിഭാഷക, വ്യാഖ്യാതാവ് എന്നീ നിലകളിൽ അവർ പ്രവർത്തിക്കുകയാണ്.
ലിയോണിനും പാരീസിനും ഇടയിലുള്ള 470 കിലോമീറ്റർ ദൂരം അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രസ്‌തുത കേസ് തുടരുന്നതിനോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്നതിനോ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടിലാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:























