പണപ്പെരുപ്പത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഒരു സന്തോഷവാർത്ത എത്തി. വരും ദിവസങ്ങളിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറക്കാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യാഴാഴ്‌ച സൂചിപ്പിച്ചു. അടുത്ത രണ്ടോ മൂന്നോ മാസത്തേക്ക് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില സ്ഥിരമായി തുടർന്നാൽ ഇന്ത്യ വാങ്ങുന്ന ഇന്ധന വില കുറക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അസംസ്‌കൃത എണ്ണ വിതരണത്തിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും പുതിയ എണ്ണ വിതരണ സ്രോതസുകൾ ചേർക്കുന്നത് വില കുറക്കുമെന്നും പുരി പറഞ്ഞു. “നമുക്ക് ആവശ്യത്തിന് എണ്ണയുണ്ട്, ഊർജ്ജ സുരക്ഷയെ കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. ഇതിനായി, കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള നയത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നു” -എന്ന് അദ്ദേഹം പറഞ്ഞു.
അസംസ്‌കൃത എണ്ണ ഇറക്കുമതി 40 രാജ്യങ്ങളിൽ നിന്ന്
ഇന്ത്യ ഇറക്കുമതി ശൃംഖലയുടെ വ്യാപ്‌തി വികസിപ്പിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യ 27 രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്‌തിരുന്ന സ്ഥാനത്ത്, ഇപ്പോൾ ഈ സംഖ്യ 40 ആയി വർദ്ധിച്ചു. അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യയുടെ പങ്ക് അതിവേഗം വർദ്ധിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. വിപണി വളർച്ചയുടെ 16% ഇന്ത്യയിൽ നിന്നാണ്. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് 25% വരെ എത്താം.
റഷ്യയുടെ വിതരണം നിന്നാൽ പ്രതിസന്ധി
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയേക്കാവുന്ന ദ്വിതീയ ഉപരോധങ്ങളിൽ പുരി ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെ ഏകദേശം 10% റഷ്യ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ വിതരണം തടസപ്പെട്ടാൽ, ആഗോള തലത്തിൽ വില ബാരലിന് 130 ഡോളർ വരെ ഉയരാം.
റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി തുടരുന്നത് ആഗോള തലത്തിൽ ഊർജ്ജ വില സ്ഥിരത നിലനിർത്തിയിട്ടുണ്ടെന്നും പുരി പറഞ്ഞു. തുർക്കി, ചൈന, ബ്രസീൽ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നുണ്ട്. ഇത് ഊർജ്ജ സുരക്ഷ ഇന്ന് ആഗോള തലത്തിൽ ഒരു മുൻഗണനയായി മാറിയിരിക്കുന്നു എന്നതിൻ്റെ സൂചനയാണ്.
ജനങ്ങൾക്ക് ഉടൻ ആശ്വാസം ലഭിക്കുമോ?
ഈ [പ്രസ്‌താവനകളിൽ നിന്നും ശ്രമങ്ങളിൽ നിന്നും വ്യക്തമാകുന്നത് വിലകുറഞ്ഞ ഇന്ധനത്തിനായി ഇന്ത്യാ ഗവൺമെന്റ് ഗൗരവമായി പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ആഗോള സാഹചര്യങ്ങൾ അനുകൂലമായി തുടരുകയാണെങ്കിൽ ഉടൻ തന്നെ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ കുറവുണ്ടാകാം. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



