പഹൽഗാമിലെ ഭീകര ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ശക്തവും വിജയകരവും നിർണായകവുമായ ‘ഓപ്പറേഷൻ സിന്ദൂര’ത്തെ കുറിച്ചുള്ള പ്രത്യേക ചർച്ചക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടക്കം കുറിച്ചു.
“ഓപ്പറേഷൻ സിന്ദൂരത്തെ കുറിച്ചുള്ള ചർച്ച തിങ്കളാഴ്‌ച ആരംഭിക്കും. രാവണൻ ലക്ഷ്‌മണരേഖ കടന്നപ്പോൾ ലങ്ക കത്തിയെരിഞ്ഞു. പാകിസ്ഥാൻ ഇന്ത്യ വരച്ച ചുവന്ന രേഖ കടന്നപ്പോൾ, തീവ്രവാദ ക്യാമ്പുകൾ തീയെ അഭിമുഖീകരിച്ചു,” -റിജിജു എക്‌സിലെ ഒരു പോസ്റ്റിൽ നേരത്തെ ഇങ്ങനെ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കാൻ താൻ മധ്യസ്ഥത വഹിച്ചെന്നും ഒരു “വെടിനിർത്തൽ” സംബന്ധിച്ച് അവരെ ധാരണയിൽ എത്തിച്ചെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിൽ സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം രംഗത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്ലാമാബാദിൻ്റെ നിർദ്ദേശപ്രകാരം ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ “നേരിട്ട് ബന്ധപ്പെട്ടതിന്” ശേഷമാണ് പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ള വെടിവയ്പ്പും സൈനിക പ്രവർത്തനങ്ങളും നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കി.



