മുൻ ഗവർണർ സത്യപാൽ മാലിക്കിനോടും മുൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിനോടുമുള്ള പാർട്ടിയുടെ “പെരുമാറ്റത്തെ” പരസ്യമായി വിമർശിച്ചതിൻ്റെ പേരിൽ, ഭാരതീയ ജനതാ പാർട്ടിയുടെ രാജസ്ഥാൻ യൂണിറ്റ് സംസ്ഥാന വക്താവ് കൃഷ്ണ കുമാർ ജാനുവിനെ ആറ് വർഷത്തേക്ക് പുറത്താക്കി.
ജൂണിൽ ആരംഭിച്ച അച്ചടക്ക നടപടിയെ തുടർന്നാണ് നടപടിയെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. ജാനുവിന് അദ്ദേഹത്തിൻ്റെ പരാമർശങ്ങൾക്ക് വിശദീകരണം തേടി ജൂൺ 20ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയർപേഴ്സൺ ഓങ്കാർ സിംഗ് ലഖാവത് പറഞ്ഞു.
“അദ്ദേഹം തൻ്റെ പ്രവൃത്തികളെ ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ കമ്മിറ്റി അദ്ദേഹത്തെ ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചു,” -ലഖാവത് പറഞ്ഞു.
ജാനുവിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് വിവാദം ഉയർന്നത്. നിരവധി സംസ്ഥാനങ്ങളുടെ ഗവർണറായിരുന്ന ഒരിക്കൽ പാർട്ടിയുടെ ദേശീയ വൈസ്. പ്രസിഡൻ്റെയിരുന്ന മാലിക്കിനോട് ബിജെപി മുതിർന്ന നേതാക്കളെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതായി ജാനു വിമർശിക്കുന്ന വീഡിയോ ഇതിൽ കാണാം.
79 വയസ്സുള്ളപ്പോൾ ദീർഘകാലമായി അസുഖ ബാധിതനായിരുന്ന മാലിക് ഈ ആഴ്ച ആദ്യം അന്തരിച്ചു. വൈസ്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ധൻഖർ പുറത്തു പോയതിനെ കുറിച്ചും ജാനു പരാമർശിച്ചു. രണ്ട് നേതാക്കളും ജാട്ട് സമുദായത്തിൽ നിന്നുള്ളവർ ആണെന്ന് അവർ ചൂണ്ടിക്കാട്ടി.
ബിജെപിയിൽ പ്രവർത്തിക്കുന്ന എംപിമാർ, എംഎൽഎമാർ, മറ്റ് ഭാരവാഹികൾ എന്നിവർക്ക് സമാനമായ പെരുമാറ്റം ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പാക്കാൻ കഴിയുമെന്ന് ജാനു ചോദിച്ചു. “മാലിക്കിനോട് പെരുമാറിയ രീതി ന്യായീകരിക്കാനാവില്ല. ബഹുജന നേതാക്കളോട് ബിജെപി ചെയ്യുന്നത് വളരെ സങ്കടകരമാണ്,” -അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
ജമ്മു കാശ്മീരിലെ രണ്ട് പ്രധാന പദ്ധതികളുടെ ഫയലുകൾ ക്ലിയർ ചെയ്യാൻ കൈക്കൂലി വാഗ്ദാനം ചെയ്തതായി ആരോപിച്ചതിന് ശേഷം മാലിക് വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പുൽവാമ ഭീകരാക്രമണത്തിലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അദ്ദേഹം ചോദ്യം ചെയ്തു.
ഉപരാഷ്ട്രപതി ആകുന്നതിന് മുമ്പ് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ധൻഖർ രാജസ്ഥാനിൽ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തി കൂടിയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജി വെച്ചതിനെ തുടർന്ന്, പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തെ രാജിവെയ്ക്കാൻ “നിർബന്ധിതനായി” -ആരോപിച്ചു.
ജാനുവിൻ്റെ പരാമർശങ്ങൾ ബിജെപിയുടെ പ്രതിച്ഛായക്കും ആഭ്യന്തര അച്ചടക്കത്തിനും കോട്ടം വരുത്തുന്നതായി പാർട്ടിക്കുള്ളിൽ നിന്നുള്ളവർ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നടത്തിയ പരാമർശങ്ങൾ വന്നതിനാൽ അച്ചടക്ക സമിതി വിഷയം ഗൗരവമായി പരിഗണിച്ചതായി ലഖാവത് അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാക്കളെയും മുൻ ഭാരവാഹികളെയും ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ നേതൃത്വത്തിന് എതിരെയുള്ള പരസ്യ വിമർശനത്തോടുള്ള ബിജെപിയുടെ കർശനമായ നിലപാടിനെ ആണ് പുറത്താക്കൽ അടിവരയിടുന്നത്.



