ജമ്മു കാശ്മീർ കിഷ്ത്വാർ ജില്ലയിലെ ചോസിതിയിൽ വൻ മേഘവിസ്ഫോടനം ഉണ്ടായി പത്ത് പേർ മരിച്ചു. നിരവധി പേർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറയുന്നു. “ജമ്മു കാശ്മീർ എൽഒപിയിൽ നിന്നും പ്രാദേശിക എംഎൽഎ സുനിൽ കുമാർ ശർമ്മയിൽ നിന്നും അടിയന്തര സന്ദേശം ലഭിച്ചു.
ഡിസി കിഷ്ത്വാർ പങ്കജ് കുമാർ ശർമ്മയുമായി ഞാൻ ഇപ്പോഴാണ് സംസാരിച്ചത്. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചു. രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ട വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവർത്തന, മെഡിക്കൽ മാനേജ്മെന്റ് ക്രമീകരണങ്ങളും നടത്തിവരുന്നു.”
“ചോസിതി കിഷ്ത്വാറിലെ മേഘ വിസ്ഫോടനത്തിൽ വേദനയുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
“രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും സിവിൽ, പോലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു” -എന്ന് എൽജി ജമ്മു കാശ്മീർ ഓഫീസ് ട്വീറ്റ് ചെയ്തു.



