12 March 2026

ഇന്ത്യ- പാകിസ്ഥാൻ മത്സരം തുടരണം; ഹർജി സുപ്രീം കോടതി തള്ളി

ഈ ഞായറാഴ്‌ചയാണ് മത്സരം, എന്തുചെയ്യാൻ കഴിയും?" ബെഞ്ച് നിരീക്ഷിച്ചു

വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി വ്യാഴാഴ്‌ച വിസമ്മതിച്ചു.

ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ വിഷയം പരാമർശിച്ചു.

“എന്താണ് ഇത്ര അടിയന്തരാവസ്ഥ? ഇതൊരു മത്സരമാണ്, അങ്ങനെയിരിക്കട്ടെ. ഈ ഞായറാഴ്‌ചയാണ് മത്സരം, എന്തുചെയ്യാൻ കഴിയും?” ബെഞ്ച് നിരീക്ഷിച്ചു.

ക്രിക്കറ്റ് മത്സരം ഞായറാഴ്‌ച നടക്കുമെന്നും വെള്ളിയാഴ്‌ച കേസ് ലിസ്റ്റ് ചെയ്‌തില്ലെങ്കിൽ ഹർജി ഫലശൂന്യമാകുമെന്നും അഭിഭാഷകൻ വാദിച്ചപ്പോൾ, “ഈ ഞായറാഴ്‌ചയാണ് മത്സരം? അതിനെ കുറിച്ച് നമുക്ക് എന്തുചെയ്യാൻ കഴിയും? അത് അങ്ങനെയാകട്ടെ. മത്സരം തുടരണം” -എന്ന് ബെഞ്ച് പറഞ്ഞു.

പഹൽഗാം ഭീകര ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശം നൽകുന്നുണ്ടെന്ന് ഉർവശി ജെയിനിൻ്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

2025 ഏഷ്യാ കപ്പിനായി സെപ്റ്റംബർ 14ന് ദുബായ് ഇൻ്റെർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.

“രാഷ്ട്രങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് ഐക്യവും സൗഹൃദവും പ്രകടിപ്പിക്കാനുള്ളതാണ്. എന്നാൽ ഫഹൽഗാം ഭീകര ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം, നമ്മുടെ ആളുകൾ മരിക്കുകയും നമ്മുടെ സൈനികർ എല്ലാം പണയപ്പെടുത്തുകയും ചെയ്‌തപ്പോൾ, പാകിസ്ഥാനുമായി കളിക്കുന്നത് വിപരീത സന്ദേശമാണ് നൽകിയത്. നമ്മുടെ സൈനികർ ജീവൻ ബലിയർപ്പിക്കുമ്പോൾ, അതേ രാജ്യം തീവ്രവാദികൾക്ക് അഭയം നൽകിക്കൊണ്ട് നമ്മൾ കായിക വിനോദങ്ങൾ ആഘോഷിക്കുകയാണെന്ന്” -ഹർജിയിൽ പറയുന്നു.

“പാകിസ്ഥാൻ ഭീകരൻ്റെ കൈകളാൽ ജീവൻ നഷ്‌ടപ്പെട്ട ഇരകളുടെ കുടുംബങ്ങളുടെ വികാരങ്ങളെയും ഇത് വ്രണപ്പെടുത്തും. വിനോദത്തേക്കാൾ പ്രധാനം രാജ്യത്തിൻ്റെ അന്തസും പൗരന്മാരുടെ സുരക്ഷയുമാണ്” -എന്ന് ഹർജിക്കാർ കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്നും സായുധ സേനയുടെയും രാജ്യത്തിൻ്റെ മൊത്തത്തിലുള്ള മനോവീര്യത്തിനും ഹാനികരം ആണെന്നും ഹർജിയിൽ പറയുന്നു.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News