വ്യക്തിപരമായ പകയും അത് തീർക്കുന്നതിനുള്ള പ്രതികാര നടപടികൾ ആരംഭിക്കുന്നതിനുള്ള വേദിയായി ക്രിമിനൽ നിയമം മാറരുതെന്ന് വഞ്ചനാ കേസിൽ രണ്ട് പേർക്കെതിരായ എഫ്‌ഐആർ റദ്ദാക്കി കൊണ്ട് സുപ്രീം കോടതി തിങ്കളാഴ്‌ച പറഞ്ഞു.
ജസ്റ്റിസുമാരായ ബിവി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, സുപ്രീം കോടതിയുടെ മുൻ വിധിന്യായം പരാമർശിച്ചു. സമീപ വർഷങ്ങളിൽ ക്രിമിനൽ നീതിന്യായ സംവിധാനത്തെ ചില വ്യക്തികൾ അവരുടെ നിക്ഷിപ്‌ത താൽപ്പര്യങ്ങൾക്കും അവരുടെ വ്യതിചലമായ ലക്ഷ്യങ്ങളും അജണ്ടയും നേടിയെടുക്കുന്നതിനും ആയി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആ വിധിന്യായത്തിൽ പരാമർശിച്ചു.
“അതിനാൽ കോടതികൾ അത്തരം പ്രവണതകൾക്ക് എതിരെ ജാഗ്രത പാലിക്കുകയും നമ്മുടെ സമൂഹത്തിൻ്റെ ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഒഴിവാക്കലുകളും നിയോഗങ്ങളും മുളയിലേ നുള്ളിയെടുക്കണം എന്ന് ഉറപ്പാക്കുകയും വേണം,” -ബെഞ്ച് പറഞ്ഞു.
എഫ്‌ഐആറിൽ പ്രതിയാക്കപ്പെട്ട ഒരാൾക്കെതിരായ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ 2024 ജനുവരിയിലെ ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള അപ്പീൽ ഉൾപ്പെടെ രണ്ട് വ്യത്യസ്‌ത ഹർജികളിലാണ് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്.
വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് രണ്ട് പേർക്കെതിരെ 2023ൽ മുൻ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഐപിസി സെക്ഷൻ 420 പ്രകാരമുള്ള വഞ്ചന കുറ്റകൃത്യത്തിൻ്റെ അടിസ്ഥാന ഘടകങ്ങൾ തൃപ്‌തിപ്പെടുത്തുന്ന ഒരു കേസ് ഉണ്ടാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടുവെന്ന് കേസ് കൈകാര്യം ചെയ്‌ത ബെഞ്ച് പറഞ്ഞു.
“എഫ്‌ഐആറും കുറ്റപത്രവും പരിശോധിച്ചതിൽ നിന്ന് ഐപിസി സെക്ഷൻ 420 പ്രകാരം നിർവചിച്ചിരിക്കുന്ന വഞ്ചന എന്ന കുറ്റം ചുമത്തിയിട്ടില്ല എന്നും, ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്ന വിലപ്പെട്ട ഒരു സെക്യൂരിറ്റിയുടെ ഏതെങ്കിലും സ്വത്ത് കൈമാറാൻ വഞ്ചനയോ സത്യസന്ധമല്ലാത്ത പ്രേരണയോ ഉള്ളതായി ഞങ്ങൾ കണ്ടെത്തിയിട്ടില്ല,” – എന്നും കോടതി പറഞ്ഞു.



