‘ചിമ്പാൻസികളുടെ തോഴി’; ഡോ. ജെയിൻ ഗുഡാളിനെ അറിയുമോ?

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യർ മനുഷ്യരായി വളരുന്നത്

- Advertisement -
- Advertisement -

“ഡോ ജെയിൻ ഗുഡാലിനെ ആർക്കറിയാം?” ഛത്രപതി ശിവജി മഹാരാജ് വാസ്‌തു സംഘ്രാലയ (CSMVS), മുംബൈ ഡയറക്ടർ ഡോ. സബ്യസാചി മുഖർജി ചോദിക്കുന്നു. അവരുടെ പെട്ടെന്നുള്ള വിയോഗം അദ്ദേഹത്തെ ഞെട്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ഒരു വർഷം മുമ്പ് പോലും അവർ ശക്തമായ ഒരു പ്രസംഗം നടത്താൻ മ്യൂസിയത്തിൽ എത്തിയിരുന്നു.

“എനിക്ക് ഏറ്റവും കൂടുതൽ ഓർമ്മയുള്ളത് അവരുടെ കരുണാർദ്രമായ കണ്ണുകളും മുഖത്ത് നിന്ന് ഒരിക്കലും മായാത്ത ഊഷ്‌മളമായ പുഞ്ചിരിയുമാണ്.” പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ് ഡോ. ഗുഡാളുമായി ഒരു ചെറിയ സംഭാഷണം നടത്താൻ ഡോ. മുഖർജിക്ക് ഭാഗ്യം ലഭിച്ചു.

“വിമാന താവളത്തിൽ നിന്ന് വരുന്ന വഴിയിൽ, അവിടെ എത്ര കുറച്ച് മരങ്ങളാണുള്ളതെന്ന് ഡോ.ജെയിൻ ഗുഡാൽ ശ്രദ്ധിച്ചു. പക്ഷേ, സി‌എസ്‌എം‌വി‌എസ് കാമ്പസിലേക്ക് പ്രവേശിച്ചപ്പോൾ ധാരാളം മരങ്ങളെയും പക്ഷികളെയും കണ്ടപ്പോൾ അവർക്ക് ഒരു ഉന്മേഷം തോന്നിയെന്ന് പറഞ്ഞു,” -അദ്ദേഹം ഓർക്കുന്നു.

“പ്രകൃതിയുമായി ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യർ മനുഷ്യരായി വളരുന്നത്”, അവർ പറഞ്ഞു. ആ നിമിഷം എന്നിൽ തങ്ങിനിന്നു.”

ചിമ്പാൻസികളുടെ സംരക്ഷണത്തിനും ശബ്‌ദമില്ലാത്ത മൃഗങ്ങളുടെ ശബ്‌ദത്തിനും പര്യായമായി പണ്ടേ അറിയപ്പെടുന്ന ഡോ. ഗുഡാൾ 2007ൽ കൊൽക്കത്തയിൽ എത്തി അലിപൂർ മൃഗശാല സന്ദർശിച്ചപ്പോഴാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ചത്.

തുടർന്ന്, വർഷങ്ങളായി അവർ ഡൽഹിയിലും മുംബൈയിലും നിരവധി പ്രഭാഷണങ്ങൾ നടത്തി. ബ്രിട്ടീഷ് കൗൺസിലിൻ്റെയും ഹോപ്പ് ഫൗണ്ടേഷൻ്റെയും സഹകരണത്തോടെ സമുദ്ര സാക്ഷരതയുടെ ആദ്യ പതിപ്പിൻ്റെ ഭാഗമായാണ് ഛത്രപതി ശിവാജി മഹാരാജ് വാസ്‌തു സംഗ്രഹാലയയിൽ (CSMVS) പ്രഭാഷണം സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഹോപ്പ് ടൂറിൻ്റെ ഭാഗമായുള്ള സംഭാഷണങ്ങൾക്ക് യുഎൻ സമുദ്ര ദശക കാമ്പെയിനിൻ്റെ പിന്തുണ ലഭിച്ചു.

“ചിൽഡ്രൻസ് മ്യൂസിയം സന്ദർശിക്കാൻ ആത്മാർത്ഥമായി സന്തോഷമുണ്ട്. അവിടെ യുവ മനസുകൾ സാന്നിധ്യത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കണ്ടുമുട്ടിയപ്പോൾ അവർ സൗമ്യമായി ഞങ്ങളെ ഓർമ്മിപ്പിച്ചു: ‘സമുദ്രത്തെ പരിപാലിക്കുക, മൃഗങ്ങളെ പരിപാലിക്കുക, നമ്മൾ ജീവിക്കുന്ന ഗ്രഹത്തെ പരിപാലിക്കുക,’ -എന്ന് റെഡിഫുമായുള്ള ഒരു ഇ-മെയിൽ ആശയ വിനിമയത്തിൽ ഡോ. മുഖർജി പറയുന്നു .

“അവരുടെ ഒരു മണിക്കൂർ നീണ്ട ‘ഗ്രേറ്റ് ടോക്ക്’ ഒരു കണ്ണുതുറപ്പിക്കുന്നത് ആയിരുന്നു. തൻ്റെ ജീവിത തത്ത്വചിന്തയെ കുറിച്ചും, തൻ്റെ പ്രിയപ്പെട്ട നായയെ കുറിച്ചും, ആഫ്രിക്കൻ വനങ്ങളിൽ ചിമ്പാൻസികളോട് ഒപ്പം ജീവിച്ച വർഷങ്ങളെ കുറിച്ചും അവർ സംസാരിച്ചു. അവരുടെ ബുദ്ധി ശക്തിയുടെയും വികാരങ്ങളുടെയും നിരുപാധിക സ്നേഹത്തിൻ്റെയും കഥകൾ പങ്കുവെച്ചു.”

കുട്ടിക്കാലം മുതൽ തന്നെ മൃഗസ്‌നേഹിയായിരുന്ന ഡോ. ഗുഡാൾ വന്യജീവികളോട് അർപ്പണബോധമുള്ള ആളായിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ, അവർ ഇംഗ്ലണ്ടിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയി, അവിടെ തൻ്റെ സ്വപ്‌ന ജോലി അന്വേഷിച്ചു.

പ്രശസ്‌ത പാലിയന്റോളജിസ്റ്റ് ലൂയിസ് ലീക്കിയുടെ സെക്രട്ടറിയായി അവർ ജോലി ചെയ്‌തു. 1950 -കളുടെ അവസാനത്തിലും 1960 -കളുടെ തുടക്കത്തിലും ടാൻസാനിയയിലെ ഗോംബെ നാഷണൽ റിസർവിൽ ചിമ്പാൻസികളെ കുറിച്ച് പഠിച്ച പയനിയർമാരിൽ ഒരാളായി.

ചിത്രം: ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിന് പുറത്തുള്ള ജെയ്ൻ ഗുഡാളിന്റെയും ഡേവിഡ് ഗ്രേബേർഡിന്റെയും ഒരു ശിൽപം. താൻ പഠിച്ച ചിമ്പാൻസികൾക്ക് ആദ്യമായി പേരുകൾ നൽകിയത് ഡോ. ഗുഡാളാണ്, അല്ലാത്തപക്ഷം അവയെ അക്കങ്ങൾ നോക്കിയാണ് തിരിച്ചറിഞ്ഞത്. 
ഫോട്ടോ: കൃതജ്ഞത: ഗിയറി/വിക്കിമീഡിയ കോമൺസ്.

ചിമ്പാൻസികളുടെ അടുത്തു ചെന്ന് അവയെ നിരീക്ഷിച്ച ആദ്യത്തെ മനുഷ്യരിൽ ഒരാളായിരുന്നു അവർ. പുരുഷനോ സ്ത്രീയോ. മനുഷ്യരെപ്പോലെ ഉപകരണങ്ങൾ ഉപയോഗിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ബുദ്ധിശക്തി ഉപയോഗിക്കാനും അവയ്ക്ക് കഴിയുമെന്ന അവരുടെ കണ്ടെത്തൽ വിപ്ലവകരമായിരുന്നു.

ഡോ. ഗുഡാൽ തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും അവർ യാത്ര ചെയ്യാനും ലോകമെമ്പാടും തൻ്റെ സന്ദേശം പ്രചരിപ്പിക്കാനും ചെലവഴിച്ചു. മരണ സമയത്ത് അവർ അമേരിക്കയിൽ ഒരു പ്രഭാഷണ പര്യടനത്തിൽ ആയിരുന്നു.

“ഡോ. ഗുഡാളിനെ കണ്ടുമുട്ടിയത് സമ്പന്നമായ ഒരു അനുഭവമായിരുന്നു,” ഡോ. മുഖർജി തൻ്റെ ആദരാഞ്ജലിയിൽ പറയുന്നു. “അറിവിൻ്റെയും ദയയുടെയും അനുകമ്പയുടെയും മൂർത്തീഭാവം ആയിരുന്നു അവർ. എനിക്ക്, അവർ എപ്പോഴും ഒരു പ്രചോദനമായിരിക്കും.”

മ്യൂസിയം സന്ദർശന വേളയിൽ അവർ ഒരു അശോക വൃക്ഷത്തിൻ്റെ തൈ നട്ടുപിടിപ്പിച്ചിരുന്നു. അവർ ഏറ്റവും സ്നേഹിച്ചിരുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും പ്രാണികൾക്കും അനുയോജ്യമായ ഒരു സങ്കേതം.

വാർത്തകൾ എക്‌സിൽ ലഭിക്കും വാർത്തകൾ നിങ്ങളുടെ Facebook Feed ൽ ലഭിക്കും വാർത്തകൾ വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...