വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്‌ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പ് വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിൻ്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്.
എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന് ഇടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അതിൻ്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള വിഷലിപ്‌തമായ ആരോപണത്തിൻ്റെ വര്‍ദ്ധിച്ചു വരുന്ന വേലിയേറ്റത്തിലൂടെ ആണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരായ ഞങ്ങള്‍ ഞങ്ങളുടെ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് ‘ദേശീയ ഭരണഘടനാ അധികാരികള്‍ക്ക് എതിരായ ആക്രമണം’ എന്ന തലക്കെട്ടോടെ എഴുതിയ കത്തില്‍ ഒപ്പിട്ടവര്‍ പറഞ്ഞു.
ഇന്ത്യന്‍ സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്‌തുകൊണ്ട് അവരെയും, നീതിന്യായ വ്യവസ്ഥയെയും, പാര്‍ലമെന്റിനെയും, ഭരണഘടനാ പ്രവര്‍ത്തകരെയും ജുഡീഷ്യറിയെയും കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം, ഇപ്പോള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സമഗ്രതക്കും പ്രശസ്‌തിക്കും നേരെയുള്ള വ്യവസ്ഥാപിതവും ഗൂഢാലോചനാപരവുമായ ആക്രമണങ്ങളെ നേരിടേണ്ട സമയമാണിതെന്നും കത്തില്‍ പറയുന്നു.



