8 March 2026

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നീക്കം അവിശ്വസനീയം; റഷ്യൻ വിദഗ്‌ദൻ്റെ വിശകലനം

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല- വിമാന മിസൈൽ ആക്രമണങ്ങളിൽ ഒന്നായാണ് ഇന്ത്യൻ വ്യോമസേനയുടെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂറിനിടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരുന്നതായി റഷ്യൻ സുരക്ഷാ തന്ത്രജ്ഞൻ അലക്‌സി മിഖൈലോവ്. 314 കിലോമീറ്റർ അകലെയുള്ള പാകിസ്‌താൻ്റെ AWAC വിമാനത്തെ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ S-400 ‘ട്രയംഫ്’ സിസ്റ്റത്തിൻ്റെ മികവ് ചൂണ്ടിക്കാണിച്ചാണ് അലക്‌സിയുടെ വിശകലനം. പാകിസ്‌താൻ്റെ AWACS വിമാനത്തിന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തെ സാങ്കേതികമായി കൃത്യമായ നീക്കമെന്നാണ് അലക്‌സി ചൂണ്ടിക്കാണിച്ചത്.

മെയ് 9-10 തീയതികളിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ച് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് വിശദീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യൻ വിദഗ്‌ദൻ ഇന്ത്യൻ ആക്രമണങ്ങൾ സ്ഥിരീകരിക്കുന്നത്. 2022ൽ റഷ്യൻ S-300V4 സിസ്റ്റം 217 കിലോമീറ്റർ അകലെയുള്ള ഒരു യുക്രേനിയൻ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ സമാനമായ സംഭവം പരാമർശിച്ചു കൊണ്ടാണ് അലക്‌സി ഇന്ത്യൻ വ്യോമസേന കൈവരിച്ച അവിശ്വസനീയ നേട്ടത്തെ ചൂണ്ടിക്കാണിച്ചത്.

314 കിലോമീറ്റർ അകലെയുള്ള AWACS തകർത്തതായാണ് എയർ ചീഫ് മാർഷൽ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 314 കിലോമീറ്റർ അകലെയുണ്ടായിരുന്ന പാകിസ്‌താൻ വ്യോമസേനയുടെ സാബ് 2000 ‘എറിയേ’ AWACS വിമാനത്തെ ലക്ഷ്യം വെച്ച് പഞ്ചാബിൽ നിലയുറപ്പിച്ചിരിക്കുന്ന IAFൻ്റെ S-400 യൂണിറ്റ് ‌മിസൈൽ തൊടുക്കുകയായിരുന്നു എന്നാണ് എയർ ചീഫ് മാർഷൽ വ്യക്തമാക്കിയത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഡിംഗ മേഖലക്ക് മുകളിലൂടെ പറക്കുകയായിരുന്നു AWACS വിമാനമാണ് വ്യോമസേന തകർത്തത്. AWACS നെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പാകിസ്‌താൻ്റെ JF-17 യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ട് മറ്റൊരു ഓപ്പറേഷനും ഇതേ കാലയളവിൽ നടത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. 200 കിലോമീറ്ററിലധികം അകലെയുള്ള സിയാൽകോട്ടിനടുത്ത് ഈ നിലയിൽ ഒരു JF-17 നശിപ്പിക്കപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല- വിമാന മിസൈൽ ആക്രമണങ്ങളിൽ ഒന്നായാണ് ഇന്ത്യൻ വ്യോമസേനയുടെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാല് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂർ പാകിസ്‌താൻ വ്യോമസേനക്ക് കനത്ത നഷ്‌ടം വരുത്തിയതായാണ് റിപ്പോർട്ടുകൾ. S-400 സിസ്റ്റം ഉപയോഗിച്ച് ആറ് വിമാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ബ്രഹ്മോസ് മിസൈൽ ആക്രമണം ബൊളാരി എയർബേസിലെ മറ്റൊരു AWACS-നെ നശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Share

More Stories

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

Featured

More News