പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ കടലിടുക്കിൽ കുടുങ്ങി.
36 കപ്പലുകളിലായി 1074 ഇന്ത്യക്കാർ ഉള്ളതായാണ് വിവരം. 12 കപ്പലുകൾ ഒമാൻ കടലിടുക്കിലും 24 കപ്പലുകൾ ഹോർമുസ് കടലിടുക്കിലും ആയാണ് കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട് എന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഘർഷ സാധ്യതയുള്ള സമുദ്ര മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നു.
സമുദ്ര ആസ്‌തികൾ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കപ്പൽ നിരീക്ഷണത്തിൻ്റെ ആവൃത്തി ഓരോ ആറ് മണിക്കൂറിലും വർദ്ധിപ്പിച്ചിട്ടുണ്ട്. കുടുങ്ങി കിടക്കുന്ന ജീവനക്കാരുമായി അവർ നിരന്തരമായ ആശയ വിനിമയം നിലനിർത്തിയിട്ടുണ്ട്.
36 ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ 1,074 ഇന്ത്യൻ ഉദ്യോഗസ്ഥരുണ്ട്. ഈ കപ്പലുകളിൽ ഏഴെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെതാണ്. ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നത് അനുസരിച്ച് 12 കപ്പലുകൾ കടലിടുക്കിന് കിഴക്കും ഒമാൻ ഉൾക്കടലിലും നിലയുറപ്പിച്ചിട്ടുണ്ടെന്നും 24 കപ്പലുകൾ ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്താണ് നിർത്തിയിരിക്കുന്നത് എന്നും ആണ് വിവരം.
ചിത്രം: എഐ നിർമ്മിത സങ്കൽപികം























