15 March 2026

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്‌ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവരും സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, എംബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.

മുൻ കേന്ദ്ര സഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിൻ്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റി നിർത്തിയതെന്ന് വിമർശനമുയർന്നു.

ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സർക്കാർ ബഹിഷ്‌കരിക്കും. വിഷയത്തിൽ കടുത്ത അതൃപ്‌തിയുള്ളതിനാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികളാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ല.

ദേശീയപാതാ ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ദേശീയപാത നിർമാണത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെട്ടതാണ്. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത് എൻഎച്ച് 66-നാണ്. 5600 കോടിയാണ് ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായി, മന്ത്രി പറഞ്ഞു.

എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി തന്നെ സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് വിവാദങ്ങളിലേക്ക് പോകുന്നില്ല, ജനവും നാടും അത് ചർച്ച ചെയ്യട്ടെ. ഉദ്ഘാടന പരിപാടിയിലെ പങ്കാളിത്തം നോക്കിയല്ല പദ്ധതിയിലെ കഠിനാധ്വാനത്തെ അളക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്. മുമ്പും പരിപാടിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം സ്റ്റേജിലുണ്ടായിരുന്നു. അന്ന് മന്ത്രിമാർ സദസിലാണ് ഇരുന്നത്. എല്ലാ മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണമെന്ന് തങ്ങൾക്കില്ല, അന്ന് അതിനെ തങ്ങളെല്ലാം വിമർശിച്ചിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാകാം ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്നതിനുള്ള ലളിതമായ ഉത്തരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. കേരളത്തിലെ ജനങ്ങളുടെ മനസിൽ പോസ്റ്റർ പോലെ പതിഞ്ഞതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത വികസനം. എൽഡിഎഫ് സർക്കാർ എടുത്ത നിലപാടാണ് ഈ പദ്ധതിക്ക് കാരണം. ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നത് കൊണ്ട് ഇല്ലാതാകുന്നല്ല യാഥാർത്ഥ്യം. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല, അപമാനമാണ്. സംസ്ഥാനത്തെ അപമാനിക്കുന്നതാണ് ഈ നിലപാട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കേണ്ട വിഷയമാണിത്. പദ്ധതിക്കായി ആരാണ് ഇടപെട്ടതെന്ന് ജനങ്ങളുടെ മനസിനറിയാമെന്നും മന്ത്രി പറഞ്ഞു.

ചൊവാഴ്‌ച രാത്രിയിലാണ് തനിക്ക് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി എന്ന് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂവെന്നും ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി കെവി തോമസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ മറ്റ് വിവരങ്ങൾ അതിൽ ഇല്ലായിരുന്നു. അത് ശരിയായ സമീപനമല്ല. വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ബന്ധമുണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്തരമൊരു രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News