15 March 2026

തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി.ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല

ഇങ്ങനെ നുണകൾ പറഞ്ഞ രാഷ്ട്രീയക്കാർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്. അതിലൊന്ന് ഹിറ്റ്ലറാണ്. നുണ പറയാൻ അദ്ദേഹത്തിന് ഗീൽബൽസ് എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു.

| ദീപക് പച്ച

കെ. സുധാകരന് ഫേസ്‌ബുക്ക് പേജുള്ളത് സുധാകരന് അറിയില്ല എന്നൊരു വലിയ നുണയാണ് ഇന്ന് സതീശൻ പറഞ്ഞത്. കേൾക്കുന്നത് എല്ലാവർക്കും അറിയാം അതൊരു നുണയാണെന്ന്.
വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും രണ്ടു പേരും കോൺഗ്രസുകാർ ആണെങ്കിലും തമ്മിലൊരു വലിയ വ്യത്യാസമുണ്ട്. രണ്ട് പേരും രാഷ്ട്രീയ പ്രേരിതമായി വിഡ്ഢിത്തങ്ങൾ പറയാറുണ്ട്. പക്ഷേ സതീശൻ പറയും പോലെ കല്ലുവച്ച നുണകൾ ചെന്നിത്തല അങ്ങനെ പറയുന്നത് കേട്ടിട്ടില്ല.

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ രാഷ്ട്രീയക്കാർ ചിലപ്പോഴൊക്കെ പറയുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ സതീശൻ നുണ പറയുക എന്നത് തന്നെ ഒരു രാഷ്ട്രീയ മാർഗ്ഗമായി സ്വീകരിച്ചിരിക്കുകയാണ്. ഉത്തരം മുട്ടുമ്പോ ഗത്യന്തരമില്ലാതെയല്ല അയാൾ നുണ പറയുന്നത്. അദ്ദേഹത്തിന്റെ ഈ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി തന്നെ നുണകൾ ആവർത്തിക്കുക എന്നതാണ്.

ഒരു കൂട്ടം ചെറുപ്പക്കാർ, ആ നുണകൾ വസ്തുതകളുടെ പിൻബലത്തോടെ പൊതു സമൂഹത്തെ അറിയിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചപ്പോൾ ആ പേജുകൾ പൂട്ടിക്കാൻ ആണ് സതീശനും കൂട്ടരും ശ്രമിക്കുന്നത്. അപ്പോഴും എന്തിനാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ നുണകൾ പറയുന്നത് എന്ന ചോദ്യത്തെ അദ്ദേഹം അഡ്രസ്സ് ചെയ്യുന്നില്ല.

ഇങ്ങനെ നുണകൾ പറയുന്ന രാഷ്ട്രീയക്കാർ കേരളത്തിൽ അത്ര പരിചയം ഇല്ലാത്ത ഒന്നാണ്. കാരണം, രാഷ്ട്രീയത്തിൽ നേരിട്ട് തന്നെ താല്പര്യവും ശ്രദ്ധയും ഉള്ളവർ കൂടുതലുള്ള നാടാണ് നമ്മുടേത്. ഇങ്ങനെ നുണകൾ പറഞ്ഞ രാഷ്ട്രീയക്കാർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്. അതിലൊന്ന് ഹിറ്റ്ലറാണ്. നുണ പറയാൻ അദ്ദേഹത്തിന് ഗീൽബൽസ് എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങനെ നുണപറയുന്ന നമുക്കെല്ലാം പരിചയമുള്ള ഒരാൾ നരേന്ദ്ര മോദിയാണ്.

നുണ പറയുന്ന സതീശൻ ദിവസവും മൂന്ന് നാല് തവണ മീഡിയയെ കാണുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ നിർത്തി ആരും നിങ്ങൾ ഇങ്ങനെ പറഞ്ഞത് നുണയല്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അങ്ങനെ ചോദിക്കാതിരിക്കാനാണ് അവർക്ക് കർണാടകകയിൽ നിന്നും തെലുങ്കാനയിൽ നിന്നും സർക്കാർ പണം കൊടുക്കുന്നത്.

തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി. ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല. അതിനെ പ്രതിരോധിക്കാൻ മലയാളികൾ തയ്യാറായില്ലേൽ കേരളം ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News