19 March 2026

വ്യോമ ആക്രമണത്തിൽ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ

ഉന്നത നേതാവിൻ്റെ കൊലപാതകം ഇറാൻ ഉടൻ അംഗീകരിച്ചില്ല

ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം രാജ്യത്തെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനുമായ അലി ലാരിജാനി 2026 മാർച്ച് 17ന് ഇസ്രായേലി വ്യോമ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.

ഇറാനിയൻ റെവല്യൂഷണറി ഗാർഡിൻ്റെ ബാസിജ് സേനയുടെ തലവനായ ജനറൽ ഗോലം റെസ സുലൈമാനെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. ഉന്നത നേതാവിൻ്റെ കൊലപാതകം ഇറാൻ ഉടൻ അംഗീകരിച്ചില്ല.

ബാസിജിലൂടെ വർഷങ്ങളായി വിയോജിപ്പുകൾ അടിച്ചമർത്താൻ സഹായിച്ചതിൻ്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും സോളിമാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചത് മുതൽ, ഇറാൻ നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യേക ആക്രമണങ്ങൾ അഴിച്ചുവിട്ടു, 86 -കാരനായ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മറ്റ് സൈനിക കമാൻഡർമാരെയും വധിച്ചു.

ഐഡിഎഫ് പ്രവർത്തനങ്ങൾ

ഈ സംഭവ വികാസങ്ങൾക്ക് ഇടയിൽ, ഇസ്രായേൽ പ്രതിരോധ സേന “ഇറാനിലുടനീളം വിവിധ പ്രദേശങ്ങളിലെ ഇറാനിയൻ ഭരണകൂട അടിസ്ഥാന സൗകര്യങ്ങൾ” ലക്ഷ്യമിട്ടുള്ള ഒരു പരമ്പര ആക്രമണം പ്രഖ്യാപിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ, ഐഡിഎഫ് വ്യോമ ആക്രമണത്തിൻ്റെ വ്യാപ്‌തി സ്ഥിരീകരിച്ചു. “ടെഹ്‌റാനിൽ, കമാൻഡ് സെൻ്റെറുകളിൽ ഡസൻ കണക്കിന് യുദ്ധോപകരണങ്ങൾ വർഷിച്ചു. യുഎവികൾ, ബാലിസ്റ്റിക് മിസൈലുകൾ, വ്യോമ പ്രതിരോധ സംഭരണ ​​കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു” -എന്ന് പ്രസ്താവിച്ചു.

ടെഹ്‌റാൻ, ഷിറാസ്, തബ്രിസ് എന്നിവിടങ്ങളിലെ ആക്രമണങ്ങൾ ദൃശ്യപരമായി ചിത്രീകരിച്ച എക്‌സ് പോസ്റ്റിനൊപ്പം ഒരു മാപ്പ് ഉണ്ടായിരുന്നു, ഇറാൻ്റെ ഉപഗ്രഹ ദൃശ്യത്തിൽ പിന്നുകൾ കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങൾ കാണിക്കുന്നു.

തെക്കൻ, വടക്കുപടിഞ്ഞാറൻ സ്ഥലങ്ങളിലേക്ക് പ്രവർത്തനം കൂടുതൽ വ്യാപിച്ചു. “ഷിറാസിൽ, ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡ് സെൻ്റെറും ഒരു ബാലിസ്റ്റിക് മിസൈൽ സൈറ്റും ആക്രമിച്ചു” എന്ന് ഐഡിഎഫ് റിപ്പോർട്ട് ചെയ്‌തു. അതേസമയം വടക്കുപടിഞ്ഞാറൻ ഭാഗത്ത്, “ഇറാനിയൻ ഭരണകൂടത്തിൻ്റെ അധിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൊളിച്ചു മാറ്റി. മേഖലയിലെ വ്യോമ മേധാവിത്വം കൂടുതൽ വികസിപ്പിക്കുകയും ഇസ്രായേലിനെ സംരക്ഷിക്കുകയും ചെയ്‌തു.”

ലോകത്തിന് ലാരിജാനിയുടെ സന്ദേശം

അമേരിക്കക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ ഇറാൻ ഉറച്ചു നിൽക്കുന്നുവെന്ന് തിങ്കളാഴ്‌ച നേരത്തെ അലി ലാരിജാനി മുസ്ലീം ലോകത്തിന് ഒരു സന്ദേശം നൽകി.

അയൽരാജ്യങ്ങളിൽ യുഎസ് താവളങ്ങൾ സ്ഥിതി ചെയ്യുമ്പോൾ ഇറാൻ കൈകൾ കെട്ടി വെറുതെ ഇരിക്കുമെന്ന് പ്രതീക്ഷിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നത്തെ ഏറ്റുമുട്ടൽ വാസ്‌തവത്തിൽ ഒരു വശത്ത് അമേരിക്കയും ഇസ്രായേലും, മറുവശത്ത് മുസ്ലീം ഇറാനും ചെറുത്തുനിൽപ്പ് ശക്തികളും തമ്മിലുള്ളതാണ്. അപ്പോൾ നിങ്ങൾ ഏത് പക്ഷത്താണ്?” -അദ്ദേഹം ചോദിച്ചു.

ഇറാൻ ഈ മേഖലയിൽ “ആധിപത്യം” ആഗ്രഹിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ലാരിജാനി മുസ്ലീം ഐക്യത്തിന് ആഹ്വാനം ചെയ്‌തു. –ANI -യിൽ നിന്നുള്ള വിവരങ്ങൾ

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News