തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്.
വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ടിവികെ അധികാരത്തിൽ എത്താതിരുന്നാൽ, പാർട്ടിക്ക് എൻ ഡിഎ സഖ്യത്തിലേക്ക് ചേരേണ്ട സാഹചര്യം ഉണ്ടാകാമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
ഇതിന്റെ ഫലമായി അന്തിമ നേട്ടം ബിജെപിക്ക് ആകാമെന്ന കണക്കുകൂട്ടലും ഉയരുന്നു. ചില കേന്ദ്രങ്ങളിലെ രാഷ്ട്രീയ നിരീക്ഷകർ, പ്രത്യേകിച്ച് ഗവർണർ വൃത്തങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലുകളിൽ, നിലവിലെ നീക്കങ്ങൾ ബിജെപിക്ക് അനുകൂലമായ ദീർഘകാല ഗെയിം പ്ലാനാണെന്നുമാണ് അഭിപ്രായപ്പെടുന്നത്.
അതേസമയം, AIADMKയും DMKയും തമ്മിൽ അനൗപചാരികമായെങ്കിലും സഹകരണം ഉണ്ടായാൽ അത് തമിഴ്‌നാട് രാഷ്ട്രീയത്തിലെ വലിയ തിരിച്ചുവരവാകുമെന്നാണ് ചിലരുടെ വിലയിരുത്തൽ. ടിവികെ യെ ചിലർ ആം ആദ്മി പാർട്ടി പോലെ ഒരു താൽക്കാലിക രാഷ്ട്രീയ ട്രെൻഡ് മാത്രമായി കാണുന്നുമുണ്ട്.
ഇതിനിടെ, തമിഴ്‌നാട് രാഷ്ട്രീയത്തിലെ യഥാർത്ഥ ശക്തിപോരാട്ടം ഇപ്പോഴും സഖ്യങ്ങളുടെ രൂപീകരണത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, അടുത്ത മാസങ്ങളിൽ സ്ഥിതി കൂടുതൽ വ്യക്തമായേക്കുമെന്നുമാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.



