ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങളുമായി സി.പി.ഐ.എം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്‌.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ് പ്രധാന കണ്ടെത്തൽ. സംസ്ഥാനത്ത് ഇടതുപക്ഷ മുന്നണിക്കെതിരെ പ്രകടമായ ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നും, എന്നാൽ എസ്‌.ഐ.ആറുകൾ വോട്ടുകൾ ചോരുന്നതിന് കാരണമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യു.ഡി.എഫ്. ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരെ ബോധപൂർവ്വം അഴിച്ചുവിട്ട കുപ്രചാരണങ്ങൾ ജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കിയെന്നും അത് വോട്ട് നഷ്ടപ്പെടാൻ കാരണമായെന്നും പാർട്ടി വിലയിരുത്തുന്നു. അതേസമയം, ഏറെ ചർച്ച ചെയ്യപ്പെട്ട തളിപ്പറമ്പിലെ പരാജയത്തിന് പിന്നിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാകപ്പിഴകളാണെന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല.

പത്തു വർഷം തുടർച്ചയായി അധികാരത്തിലിരുന്നത് ജനങ്ങളെ ഒരു പരിധിവരെ മുന്നണിക്ക് എതിരാക്കിയെന്നും, ഭരണത്തിൽ ചില തെറ്റായ പ്രവണതകൾ കടന്നുകൂടിയതായും സി.പി.ഐ.എം. സ്വയംവിമർശനം നടത്തുന്നു. സ്വാഭാവികമായും ഒരു ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് പാർട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ചയാണ് സംഭവിച്ചതെന്നും, ഇതിന്റെ ഉത്തരവാദിത്തം എല്ലാവർക്കും ഒന്നുപോലെയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് അടിവരയിടുന്നു.

വീഴ്ചകൾ വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്താൻ തയ്യാറാകണമെന്നും, അതിന് തയാറാകാത്തവരെ പാർട്ടി കർശനമായി തിരുത്തിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് ബാങ്കുകളിൽ ഉണ്ടായ വലിയ ചോർച്ചയും റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. മുൻപ് അനുകൂലമായി നിന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചില്ല.

2016-ലെയും 2021-ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത വോട്ടുകൾക്കപ്പുറം വലിയ തോതിൽ ക്രിസ്ത്യൻ-മുസ്ലീം വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി സമാഹരിക്കപ്പെട്ടിരുന്നു. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ അകന്നതിന് പുറമെ, പാർട്ടിയുടെ ഉറച്ച അടിത്തറയായ ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകളിലും വലിയ തോതിൽ ചോർച്ചയുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ചിരിപ്പിച്ചും കരയിപ്പിച്ചും’; നടൻ സലിം കുമാര്‍ വിടവാങ്ങി, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നേരത്തെ കരൾ ശസ്ത്രക്രിയക്ക്...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

Related Articles

‘ചിരിപ്പിച്ചും കരയിപ്പിച്ചും’; നടൻ സലിം കുമാര്‍ വിടവാങ്ങി, മലയാളത്തിൻ്റെ അന്ത്യാഞ്ജലി

മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

അന്യഗ്രഹജീവികളിൽ നിന്ന് സിഗ്നൽ ലഭിച്ചാൽ എന്തുചെയ്യണം; ശാസ്ത്രജ്ഞർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മെപ്പോലെ ബുദ്ധിയുള്ള മറ്റ് ജീവികൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടോ? പതിറ്റാണ്ടുകളായി മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന, ശാസ്ത്രലോകം ഉത്തരം...

മഴയിൽ മതിലിടിഞ്ഞ് കാസർകോട് കുട്ടികൾക്ക് ദാരുണാന്ത്യം; പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു

കാസർകോട്, അഡൂരിൽ വീടിൻ്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. ഇരുവരും സഹോദരങ്ങളാണ്. അഡൂർ പി.എച്ച്.സിക്ക് സമീപത്തുള്ള അബൂബക്കിൻ്റെ...

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

| ശ്രീകാന്ത് പികെ വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു...

ആനി രാജക്കും നേതാക്കള്‍ക്കും എതിരായ ആര്‍എസ്എസ് അക്രമം, പ്രതിഷേധത്തിന് ആഹ്വാനം

പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

ജന്തർ മന്തറിൽ പാറ്റ പാർട്ടി സംഘടിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്‌തു

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷം തടയാൻ ശനിയാഴ്‌ച...

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു ഐടി എക്‌സിക്യൂട്ടീവ്

ഇൻഫോസിസ് സിഇഒ സലിൽ പരേഖിൻ്റെ ശമ്പളം കഴിഞ്ഞ സാമ്പത്തിക വർഷം 2.5 ശതമാനം വർധിച്ച് 82.6 കോടി രൂപയായി....

‘ത്യാഗത്തിന് പൂർണമായും തയ്യാറാണ്’, സിജെപിയുടെ അഭിജീത് ദിപ്കെ പ്രധാൻ

പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിന്...