കോൺഗ്രസ് നേതാവ് കെ.സുധാകരൻ്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്.
അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തിൽ ഷിബുവും പങ്കെടുത്തിരുന്നു. തെളിവായി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുണ്ടകളെ സംഘടിപ്പിച്ചത് ലഹരി മാഫിയയെ നേരിടാനെന്ന പേരിൽ. യോഗത്തിൽ പങ്കെടുത്തതിലേറെയും ക്രിമിനലുകളായിരുന്നു.
തിങ്കളാഴ്ചയാണ് ഷിബു ബാറില്‍ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടത്. വയോധികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഓപ്പറേഷന് തൂഫാന് വളന്റിയറാകാന്‍ കെ.സുധാകരന് പങ്കെടുത്ത യോഗത്തില്‍ മുമ്പന്തിയില്‍ ഷിബു ഉണ്ടായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷിബു.
കെ.സുധാകരൻ കൊച്ചിയിൽ വിളിച്ച യോഗത്തിൽ പങ്കെടുത്തത് നിരവധി ഗുണ്ടകളായിരുന്നു എന്നാണു റിപ്പോർട്ടുകൾ. കൊച്ചിയിൽ നടന്ന യോഗത്തിന് നേതൃത്വം നൽകിയതും കുപ്രസിദ്ധ ഗുണ്ടകളാണ്. കള്ളത്തോക്ക് വിൽപ്പനക്ക് ശ്രമിച്ച കേസിലെ പ്രതികളടക്കം യോഗത്തിൽ പങ്കെടുത്തു. എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും യോഗത്തിൽ പങ്കെടുത്തു.
ഇവരെ കൂടാതെ നിരവധി ക്രിമിനൽ കേസ് പ്രതികളായ ഒട്ടേറെപ്പേരും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമാകാൻ ചെറുപ്പക്കാരുടെ കൂട്ടായ്മ എന്ന പേരിലായിരുന്നു യോഗം. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരി മാഫിയയെ തകർക്കുക ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു.


