ന്യൂഡൽഹി: പൗരത്വ നിയമ നടപടികൾ കൂടുതൽ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സുപ്രധാന ഭേദഗതികൾ വരുത്തി. അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാർക്ക് പൗരത്വം നൽകാനുള്ള അധികാരം കൈമാറിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറപ്പിച്ചു.
പ്രധാന ഘട്ടങ്ങളും അധികാര കൈമാറ്റവും
- ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുര (ഗോത്ര മേഖലകൾ ഒഴികെ), ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലെ ജില്ലാ കളക്ടർമാർക്കാണ് പുതിയ അധികാരം ലഭിച്ചിരിക്കുന്നത്.
- ഈ പ്രദേശങ്ങളിൽ സാധാരണയായി താമസിക്കുന്നവരും യോഗ്യരുമായ അപേക്ഷകർക്ക് സ്വാഭാവിക പൗരത്വം അനുവദിക്കാൻ ഇനി മുതൽ ജില്ലാ കളക്ടർമാർക്ക് നേരിട്ട് സാധിക്കും.
- പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അപേക്ഷകളിൽ അതിവേഗ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
രേഖകളുടെ പരിശോധനയും സത്യപ്രതിജ്ഞയും
പൗരത്വം അനുവദിക്കുന്നതിന് മുൻപ് അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ കളക്ടർമാർ കർശനമായി പരിശോധിക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. രേഖകൾ പരിശോധിച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പൗരത്വം നൽകാനാണ് കേന്ദ്രം നേരിട്ട് അധികാരം നൽകിയിട്ടുള്ളത്.
മുൻകാലങ്ങളിൽ ജില്ലാ തലത്തിലുള്ള ശാക്തീകരണ സമിതികൾ ഇത്തരം അപേക്ഷകൾ പരിശോധിക്കുന്നതിൽ വലിയ സമയമെടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.


