മോഡിഫൈഡ് ഇന്ത്യയിലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാഴ്ചപ്പാട്

ആദിവാസികളെ ഒരിക്കലും സംഘപരിവാർ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ, തങ്ങൾ ഹിന്ദുക്കളാണ് എന്ന് ആദിവാസികളും കരുതിയിട്ടില്ല. സംഘപരിവാർ ഒരിക്കലും ആദിവാസി എന്ന പേര് തന്നെ ഉപയോഗിക്കാറില്ല.

| അഡ്വ ശ്രീജിത്ത് പെരുമന

സ്വയം മൂത്രം കുടിക്കുകയും, മനുഷ്യരുടെ മേൽ മൂത്രം ഒഴിക്കുകയും ചെയ്യുന്ന അപരിഷ്കൃത ജീവികളാണ് സംഘപരിവാറുകൾ. സവര്‍ണര്‍ പരിഷ്കൃതര്‍, അവര്‍ണര്‍ മ്ലേച്ചന്മാര്‍. ഇതാണ് മോഡിഫൈഡ് ഇന്ത്യയിലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേയും കാഴ്ചപാട്.

കറുത്ത മനുഷ്യർ മോശമാണെന്നും വെളുത്ത മനുഷ്യർ മിടുക്കരാണെന്നും സവര്‍ണര്‍ കാലങ്ങളായി നമ്മോടു പറയുന്നു. അതിനാല്‍ നമ്മില്‍ പലരും അത് വിശ്വസിക്കുന്നു. സവര്‍ണന്റെ ഉടമസ്ഥതയിലുള്ള കമ്പോളവും അത് തന്നെ പറയുന്നു. കറുത്ത ദളിതര്‍ ‘ഫെയര്‍ ആന്‍ഡ്‌ ലോവ്ലി’ വാങ്ങി തേച്ചു ശരീരം വെളുപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് യാഥാർഥ്യം.

ആദിവാസികളെ ഒരിക്കലും സംഘപരിവാർ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ, തങ്ങൾ ഹിന്ദുക്കളാണ് എന്ന് ആദിവാസികളും കരുതിയിട്ടില്ല. സംഘപരിവാർ ഒരിക്കലും ആദിവാസി എന്ന പേര് തന്നെ ഉപയോഗിക്കാറില്ല. പകരം, വനവാസി എന്ന പേരാണ് ഉപയോഗിക്കാറ്. ആദിയിലെ വാസികൾ എന്ന് ആദിവാസികളെ വിളിച്ചു് കഴിഞ്ഞാൽ പിന്നെ, ആര്യന്മാരാണ്‌ ഇന്ത്യയിലെ ആദിവാസികൾ എന്ന് പറയാൻ കഴിയുകയില്ലല്ലോ എന്ന ഭയമാണ് സംഘപരിവാറിനെ ഇതിന് പ്രേരിപ്പിക്കുന്നത്.

സംഘപരിവാർ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത് ആദിവാസികളെ, വർണ്ണാശ്രമധർമ്മത്തിന് കീഴ്പ്പെടുത്തി കൊണ്ടു തന്നെ, ഹിന്ദു സമൂഹത്തിലേയ്ക്ക് കൊണ്ട് വരാൻ കഴിയുമോ എന്നാണ്. അതിനു വേണ്ടി അവർ പലതരം സംഘടനകൾ ഉണ്ടാക്കിയിട്ടുണ്ട്: വനവാസി കല്യാൺ ആശ്രം, ഏകൽ വിദ്യാലയ, സേവാഭാരതി, വിവേകാനന്ദ കേന്ദ്ര, എന്നിങ്ങനെ.

ഇവയുടെയെല്ലാം അന്തിമ ലക്ഷ്യം ഒന്ന് തന്നെ. ആദിവാസികളോട് അവർ ഹിന്ദുക്കളാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക; ഹിന്ദുമതമെന്ന വീട്ടിലേക്കു തിരിച്ച് വരാൻ പ്രേരിപ്പിക്കുക; ഹിന്ദുമതത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വന്നിട്ടുള്ള വിദേശശക്തികളാണ് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും അവരുടെ പള്ളികളും അച്ചന്മാരും, ഉസ്താദുമാരും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് തന്ത്രം.,
ചാണകം പശുവിന്റെ മലമാണ്., അത് അവർണന് ഇരിക്കുന്ന കസേരകളില്‍ തളിക്കുന്ന ജന്തുക്കളുടെ മനസ് മനുഷ്യ മലത്തേക്കാള്‍ മലിനമാണെന്നും അവര്‍ തെളിയിക്കുന്നു.

ഇന്ന് ഹിന്ദു എന്ന പദം ഒരു ഭൂമിശാസ്ത്ര മേഖലയെ കുറിക്കാനല്ല ഉപയോഗിക്കുന്നത്. മറിച്ച് അതിന് മതകീയമായ ഒരു വ്യക്തിത്വമാണ് ഇപ്പോള്‍ ഉള്ളത്. ആദ്യം ഭൂമിശാസ്ത്രപരമായി നമ്മളെയെല്ലാം ഹിന്ദുക്കളാക്കി, പിന്നെ നമുക്ക് ഒരു പൊതുവായ മുന്‍ഗാമികളുണ്ടെന്ന്‌ പറഞ്ഞു, ശേഷം നമ്മളെല്ലാവരും ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ചു, ഇപ്പോള്‍ ഇതാ പറയുന്നു ഗീതയും മനുസ്മൃതിയും എല്ലാം നമ്മുടെ ദേശീയ ഗ്രന്ഥങ്ങളാണെന്നും പശു നമ്മുടെ ദേശീയ മൃഗമാണെന്നും.. നമ്മുടെ രാജ്യത്ത് ഓരോ ദിവസവും പുതിയൊരു കല്ലിൽ സിന്ദൂരം തേച്ച് പുതിയൊരു ഭഗവാനെ കണ്ടെത്തും.

ജാതിവ്യവസ്ഥയും ഇതുപോലെ വിചിത്രമായ ഒരു കണ്ടുപിടുത്തമാണ്. ദൈവം എന്ന അത്ഭുത ജീവിയെ സവര്‍ണരിലൂടെ മാത്രമേ കണ്ടെത്താന്‍ പറ്റൂ എന്ന് അവര്‍ അവര്‍ണരോട് നിരന്തരം പറയുന്നു. അധികാരവും ധനവും തങ്ങളോടൊപ്പം എന്നും വേണം എന്ന സവര്‍ണ ധാര്‍ഷ്ട്യം ഏറ്റവും ശക്തമായി കാണുന്ന സ്ഥാപനങ്ങള്‍ ക്ഷേത്രങ്ങളാണ്. കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍ നറുക്കെടുത്തു നമ്പൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു ‘മെറിറ്റ്‌’ എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍ ‘മനു സ്മൃതി’ എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം അവന്റെ ചെവിയില്‍ ഈയം ഒഴിച്ച് കളയും.

” ചാതുർവർണ്യത്തിലധിഷ്ഠിതമായ ഗീതയും മഹാഭാരതവും നമുക്ക് എങ്ങനെയാണ് പൂജനീയമാകുന്നത്? ശംബുകന്റ വധം വിവരിക്കുന്ന രാമായണം എങ്ങനെയാണ് നമുക്ക് പവിത്രമാകുന്നത്? സംസ്കൃതം ദേശവാണിയെന്നാണ് പറയുന്നത്. ശൂദ്രന്മാർക്ക് സംസ്കൃതം പഠിക്കാനുള്ള അധികാരമില്ല. ശൂദ്രൻ മന്ത്രം കേട്ടാൽ അവന്റെ കാതിൽ ഈയ്യം ഉരുക്കിയൊഴിക്കണമെന്ന് മനുസ്മൃതിയിൽ നിർദ്ദേശമുണ്ട്. എല്ലാവരും തുല്യരാണ് എന്നാണ് പറയുന്നത്. പക്ഷേ, ശൂദ്രന്റെ സ്ഥാനം പടിക്കു പുറത്താണ്.

പ്രകാശം പരത്താൻ പുതിയൊരു പൂരാണം രചിക്കണം. പുതിയ മിത്തുകൾ സൃഷ്ടിക്കണം” അന്നുമാത്രമേ ആത്മാഭിമാനത്തോടെ ഹിന്ദുരാഷ്ട്രയിൽ ജീവിക്കാൻ ആദിവാസികൾക്കും, കറുത്തവർക്കും സാധിക്കൂ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...