അമരം – വേറിട്ട ചലച്ചിത്രാനുഭവത്തിൻ്റെ 33 വർഷങ്ങൾ

പൗരുഷമാർന്ന, വരേണ്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കപ്പുറം നാടൻ കഥാപാത്രങ്ങളായി തിളങ്ങാൻ മമ്മൂട്ടിയ്ക്കു കഴിയുമോയെന്ന് സന്ദേഹപ്പെട്ടിരുന്നവരുടെ മിണ്ടാട്ടം മുട്ടിച്ചുകളഞ്ഞു അച്ചൂട്ടി.

| പി ജി പ്രേംലാൽ

ശരാശരിയോ അതിലും താഴെയോ മാത്രം നിലവാരമുള്ള തൊലിപ്പുറസിനിമകൾ റിലീസായതിൻ്റെ ഒന്നാമത്തെയും രണ്ടാമത്തെയുമൊക്കെ വാർഷികാഘോഷങ്ങൾ പൊടിപൊടിക്കുന്ന പുതുകാലത്ത് ആഴമുള്ള അനുഭവതലങ്ങൾ സമ്മാനിച്ച മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിച്ച് എഴുതേണ്ടിവരുന്നതിൽ വിചിത്രമായ ഒരു വൈരുദ്ധ്യാത്മകത അനുഭവപ്പെടാതെയല്ല. എങ്കിലും ഓർമ്മകൾ ഉണ്ടായിരിക്കണമല്ലോ.

മലയാള മുഖ്യധാരാസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് അമരം. ‘ചെമ്മീൻ’ എന്ന സിനിമയ്ക്കു ശേഷം കടലിനെ ഇത്രമേൽ കഥയായും കഥാപാത്രമായും പരിവർത്തനപ്പെടുത്തിയ മറ്റൊരു സിനിമയില്ല.

മകളെക്കുറിച്ചുള്ള ഒരു അരയൻ്റെ സ്വപ്നങ്ങളെ മുൻനിർത്തി മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ആഴങ്ങളിലേയ്ക്ക് വലയെറിയുകയായിരുന്നു ലോഹിതദാസ്. ചെമ്മീൻ പോലൊരു ക്ലാസിക് ഒളിമങ്ങാതെ നിലനില്ക്കെ അതിൻ്റെ നിഴലുകൾ പോലും അനുഭവപ്പെടുത്താതെ കടലിനെയും കഥാപാത്രങ്ങളെയും മറ്റൊരു ജീവിതപരിസരങ്ങളിലേയ്ക്കും മനുഷ്യാവസ്ഥകളിലേയ്ക്കും ദൃശ്യാത്മകമായി സന്നിവേശിപ്പിച്ചു ഭരതൻ എന്ന സംവിധായകൻ. അതിന് മധു അമ്പാട്ട് എന്ന ഛായാഗ്രാഹകൻ്റെ മികവ് വലിയ പിന്തുണയൊരുക്കി.ജോൺസൻ്റെ പശ്ചാത്തലസംഗീതവും രവീന്ദ്രൻ്റെ ഗാനങ്ങളും പരാമർശിക്കപ്പെടേണ്ടതു തന്നെ.

വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനങ്ങളുടെ കൂടി സിനിമയായിരുന്നു അമരം. മമ്മൂട്ടി എന്ന നടൻ്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി അച്ചൂട്ടി. പൗരുഷമാർന്ന, വരേണ്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കപ്പുറം നാടൻ കഥാപാത്രങ്ങളായി തിളങ്ങാൻ മമ്മൂട്ടിയ്ക്കു കഴിയുമോയെന്ന് സന്ദേഹപ്പെട്ടിരുന്നവരുടെ മിണ്ടാട്ടം മുട്ടിച്ചുകളഞ്ഞു അച്ചൂട്ടി.

വിദ്യാഭ്യാസവും പരിഷ്ക്കാരവുമില്ലാത്ത, മകളെക്കുറിച്ചുള്ളതൊഴിച്ചാൽ മറ്റു വലിയ സ്വപ്നങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ അരയൻ്റെ ഭാവപ്രകടനങ്ങളും ചലനരീതികളും സംഭാഷണശൈലിയുമൊക്കെയായി സൂക്ഷ്മമായ മെതേഡ് ആക്ടിങിൻ്റെ പരകായപ്രവേശാനുഭവവും ഒപ്പം അലിഞ്ഞുചേർന്ന സ്വാഭാവികതയും പ്രേക്ഷകൻ്റെ ആസ്വാദനാനുഭവത്തെ പൊലിപ്പിച്ചു. ദേശീയപുരസ്ക്കാരത്തിന് അർഹമാകേണ്ടിയിരുന്ന അഭിനയമെന്ന് ഇന്നത്തെ കാഴ്ചയിലും അച്ചൂട്ടി പറയിക്കുന്നുണ്ട്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ ഏറ്റവും മികച്ച കൊടുക്കൽ -വാങ്ങൽ പ്രവർത്തനം പ്രകടനത്തിൽ കൊണ്ടുവന്നിട്ടുള്ള നടനാണ് മുരളി. അത് അമരത്തിലെ കൊച്ചുരാമനിലും തെളിഞ്ഞുകാണാം. ചിത്രത്തിൻ്റെ അവസാനരംഗങ്ങളിൽ ഇരുവരും സൃഷ്ടിക്കുന്ന മത്സരസ്വഭാവിയായ അഭിനയാനുഭവം അന്നത്തെ മാത്രമല്ല, എന്നത്തെയും പ്രേക്ഷകരെ കീഴടക്കാൻ കെല്പുള്ളതാണ്.

അഭിനേത്രിമാരിൽ നിന്ന് മലയാളസിനിമ നാളിതുവരെ കണ്ടിട്ടുള്ള ഏറ്റവും യാഥാർത്ഥ്യബോധമുണർത്തുന്ന കഥാപാത്രങ്ങളുടെ മുൻനിരയിലുണ്ടാകും KPAC ലളിതയുടെ ഭാർഗ്ഗവി . അമരം – വേറിട്ട ചലച്ചിത്രാനുഭവത്തിൻ്റെ 33 വർഷങ്ങൾ!

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

More News

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...